മൻഖൂസ് മൌലിദ് പരിഭാഷ | ഹദീസ് 2 | Manqoos Moulid Paribhasha | For All Classes

رَوَى كَعْبُ الْاَحْبَارِ رَضِيَ اللهُ عَنْهُ ۝ لَمَّا اَرَادَ اللهُ تَعَالَى اِظْهَارَ النُّورِ الْمَخْزُونِ ۝ وَاِبْرَازَ الْجَوْهَرِ الْمَكْنُونِ


കഅബുൽ അഹ്ബാർ എന്നവർ നിവേദനം ചെയ്തു: മറച്ചുവെക്കപ്പെട്ടിരുന്ന ആ രത്നത്തെ പ്രത്യക്ഷപ്പെടാനും സൂക്ഷിച്ചുവെക്കപെട്ടിരുന്ന പ്രകാശത്തെ വെളിപ്പെടുത്താനും അല്ലാഹു ഉദ്ദേശിപ്പോർ


مِنْ عَبْدِ اللهِ اِلَى بَطْنِ آمِنَةَ (ر.هما) ۝ اَطْهَرِ فَتَاتٍ فِي الْعَرَبِ ۝


പിതാവായ അബുദുല്ലയിൽ നിന്ന് അറബ് നാട്ടിലെ യുവതികളിൽ ഏറ്റവും വിശുദ്ധമായ ആമിനാബീവിയുടെ വയറ്റിലേക്ക്.


وَ ذٰلِكَ فِي لَيْلَةِ الْجُمُعَةِ مِنْ شَهْرِ رَجَبٍ ۝


റജബ് മാസത്തിൽ നിന്നുള്ള ഒരു വെള്ളിയാഴ്ച രാവിലായിരുന്നു അത്.


اَمَرَ رِضْوَانَ عَلَيْهِ السَّلَامُ ۝ فَفُتِحَ اَبْوَابُ الْجِنَانِ ۝ وَتَزَيَّنَتِ الْحُورُ وَالْوِلْدَانُ ۝ وَدُقَّتْ بَشَائِرُ الْاَفْرَاحِ ۝


രിള് വാൻ എന്ന മലക്ക് അല്ലാഹുവിൻറെ കല്പനപ്രകാരം സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറന്നു. ഹൂറാനികളായ സ്ത്രീകളും കുട്ടികളും ചമഞ്ഞൊരുങ്ങുകയും ചെയ്തു. സന്തോഷത്തിന്റെ സുവിശേഷങ്ങൾ വരികയും ചെയ്തു.


وَزَهَرَتْ كَوَاكِبُ الصَّبَاحِ ۝ وَنَادَى مُنَادٍ فِي السَّمَاءِ وَلْاَرْضِ ۝


പ്രഭാതനക്ഷത്രങ്ങൾ മിന്നി തിളങ്ങുകയും ചെയ്തു, ആകാശത്തും ഭൂമിയിലും ആരോ വിളിച്ചു പറയുകയും ചെയ്തു.


أَلَا اِنَّ النُّورَ الْمَكْنُونَ مِنْهُ سَيِّدُ الْبَشَرِ ۝ فِي بَطْنِ آمِنَةَ(ر.ها) قَدِ اسْتَقَرَّ ۝


അറിയണം... നിശ്ചയം മറയിൽ സൂക്ഷിക്കപ്പെട്ടിരുന്ന പ്രകാശത്തിൽ നിന്നാണ് മനുഷ്യനേതാവ് പിറവിയെടുക്കുന്നത്. ആമിനാബീവിയുടെ വയറ്റിൽ അതു സ്ഥിര പെട്ടിരിക്കുന്നു.


وَلَمَّاانْتَقَلَ نُورُ نَبِيِّنَا مُحَمَّدٍ ﷺ ۝ مِنْ عَبْدِ اللهِ اِلَى بَطْنِ آمِنَةَ(ر.ها) ۝


അബ്ദുല്ല എന്നിവരിൽ നിന്ന് ആമിനാബീവിയുടെ വയറ്റിലേക്ക് നമ്മുടെ നബി മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ പ്രകാശം നീങ്ങിയപ്പോൾ.


اِهْتَزَّ الْعَرْشُ طَرَبًا وَاسْتِبْشَارًا ۝ وَزَادَ الْكُرْسِيُّ هَيْبَةً وَوَقَارًا ۝ وَامْتَلَاَتِ السَّمَاوَاتُ اَنْوَارًا ۝ وَضَجَّتِ الْمَلَائِكَةُ تَهْلِيلًا وَاسْتِغْفَارًا ۝


അല്ലാഹുവിൻറെ സിംഹാസനം സന്തോഷത്താലും ആഹ്ലാദത്താലും കിടിലം കൊണ്ടു, കുർസിയ്യ് ഗാംഭീര്യവും പ്രൗഢിയും വർദ്ധിച്ചതായി നിലകൊണ്ടു, ആകാശങ്ങൾ പ്രകാശത്താൽ നിറഞ്ഞതായി, തഹ് ലീൽ ചൊല്ലിയും ഇസ്തിഹ്ഫാർ ചെയ്തും മലക്കുകൾ ശബ്ദം ഉയർത്തുകയുണ്ടായി.


فَاَصْبَحَتْ آمِنَةُ (ر.ها) تِلْكَ الَّيْلَةَ ۝ وَالْاَنْوَارُ تَلُوحُ فِي جَبْهَتِهَا الْمُاْتَمِنَةِ ۝


നിർഭയത്വം തെളിഞ്ഞ നെറ്റിയിൽ പ്രകാശം തിളങ്ങുന്ന നിലയിൽ ആമിനാബീവി ആ രാത്രിയിൽ കഴിഞ്ഞു.


وَاَمِنَتْ بِهِ مِنَ الْمَخَاوِفِ الْكَامِنَةِ ۝


എല്ലാ ഭയപ്പാടുളിൽ നിന്നും അതുകാരണം ആമിനാബീവി നിർഭയരാവുകയും ചെയ്തു.


وَظَهَرَتْ لِإِنْتِقَالِ نُورِهِ الْآيَاتُ ۝ وَتَبَاشَرَتْ بِهِ جَمِيعُ الْمَخْلُوقَاتِ ۝


നബിയുടെ പ്രകാശം നീങ്ങിയതിന് ധാരാളം തെളിവുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. എല്ലാ സൃഷ്ടികളും അതുകൊണ്ട് പരസ്പരം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.


وَلَمَّا حَمَلَتْ بِهِ ﷺ فِي رَجَبِ الْهَنَا ۝ بُشِّرَتْ فِي شَعْبَانَ بِنَيْلِ الْمُنَا ۝


ആഹ്ളാദത്തിൻറെ മാസമായ റജബിൽ ആമിന ബീവി നബി(സ)യെ ഗർഭം ധരിച്ചപ്പോൾ, ശഅ്ബാൻ മാസത്തിൽ ആഗ്രഹം സഫലമാകുമെന്ന് അവൾക്ക് സുവിശേഷം അറിയിക്കുപ്പെട്ടു.


وَقِيلَ لَهَا فِي رَمَضَانَ لَقَدْ حَمَلْتِ بِالْمُطَهَّرِ مِنَ الدَّنَسِ وَالْخَنَا ۝


നിശ്ചയം നീചവും മോശവുമായ കാര്യങ്ങളിൽ നിന്ന് പരിശുദ്ധനായ ഒരു കുഞ്ഞിനെ നീ ഗർഭം ധരിച്ചിരിക്കുന്നു എന്ന് റമളാൻ മാസത്തിൽ അവരോട് പറയപ്പെടുകയും ചെയ്തു.


وَسَمِعَتِ الْمَلَائِكَةَ فِي شَوَّالٍ يُبَشِّرُونَهَا بِالظَّفْرِ بِغَايَةِ الْمُنَا ۝


തൻറെ അഭിലാഷം പൂവണിയുമെന്ന സുവിശേഷം അറിയിക്കുന്നതായി ശവ്വാൽ മാസത്തിൽ മലക്കുകളെ ബീവി കേൾക്കുകയുണ്ടായി.


وَرَاَتِ الْخَلِيلَ اِبْرَاهِيمَ عَلَيْهِ السَّلَامُ ۝ فِي ذِي الْقَعْدَةِ وَهُوَ يَقُولُ لَهَا اَبْشِرِي بِصَاحِبِ الْاَنْوَارِ وَالْوَقَارِ وَاسَّنَا ۝


മഹത്വത്തിൻറെയും ഗാംഭീര്യത്തിന്റെയും പ്രകാശത്തിന്റെയും സഹചാരിയായ കുഞ്ഞിനെകൊണ്ട് നീ സന്തോഷിക്കുക എന്ന് പറയുന്നതായിട്ട് ദുൽഖഅ്ദ് മാസത്തിൽ അല്ലാഹുവിൻറെ മിത്രമായ ഇബ്രാഹിം(അ)നെ ബീവി കാണുകയും ചെയ്തു.


وَاَتَاهَا فِي ذِالْحِجَّةِ مُوسَ الْكَلِيمُ عَلَيْهِ السَّلَامُ ۝ وَاعْلَمَهَا بِرُتْبَةِ مُحَمَّدٍ ﷺ وَجَاهِهِ الْاَسْنَى ۝


മുഹമ്മദ് നബിﷺ യുടെ പദവിയും അവിടുത്തെ ഉന്നത സ്ഥാനവും അറിയിച്ചുകൊണ്ട് ദുൽഹിജ്ജ മാസത്തിൽ അല്ലാഹുവുമായി നേരിൽ സംഭാഷണം നടത്തിയ മൂസ(അ) വരികയുണ്ടായി.


نَادَاهَا فِي مُحَرَّمٍ جِبْرِيلُ عَلَيْهِ السَّلَامُ ۝ بِاَنَّ وَقْتَ وِلَادَتِهَا قَددَّنَا ۝


തീർച്ചയായും അവരുടെ പ്രസവം അടുത്തിരിക്കുന്നു എന്ന് മുഹറം മാസത്തിൽ ജിബിരീൽ(അ) ബീവിയോട് വിളിച്ചുപറഞ്ഞു.


وَاصْطَفَّتِ الْمَلَائِكَةُ مَنْزِلَهَا فِي صَفَرٍ ۝ فَعَلِمَتْ اَنَّ مَوْعِدَ السُّرُور قَدْ قَرُبَ وَدَنَا ۝


സഫർ മാസത്തിൽ ആമിനാ ബീവിയുടെ വീട്ടിൽ മലക്കുകൾ അണിയണിയായി നിൽക്കുകയും ചെയ്തു. വാഗ്ദത്വം ചെയ്യപ്പെട്ട ആനന്ദത്തിന്റെ സമയം അടുത്തടുത്തു വരുന്നു എന്ന് അപ്പോൾ ആമിനാബീവി മനസ്സിലാക്കി.


فَلَمَّا هَلَّ رَبِيعُ الْاَوَّلِ ۝ اَضَاعَتِ الْاَرْضُ وَالسَّمَا ۝ وَاَشْرَقَتِ الْبَيْتُ وَالصَّفَا ۝


അങ്ങനെ റബീഉൽഅവ്വൽ പിറന്നപ്പോൾ ആകാശവും ഭൂമിയും പ്രകാശപൂരിതമാവുകയും കഅബയും സഫാ കുന്നും മിന്നിത്തിളങ്ങും ചെയ്തു


ثُمَّ لَمَّا جَاءَ وَقْتُ الْوِلَادَةِ ۝ وَخَرَجَ مَنْشُورُ السَّعَادَةِ ۝ وَجَدَّ بِآمِنَةَ(ر.ها) اَمْرُ الْوِلَادَةِ ۝ وَحَانَ بُرُوزُ الشَّمْسِ السَّعَادَةِ ۝


പിന്നീട് പ്രസവം അടുക്കുകയും, വിജയത്തിൻറെ വിളംബരം പുറത്തു വരികയും, ആമിനാബീവിക്ക് പ്രസവത്തിൻറെ കാര്യം ഉറപ്പാക്കുകയും, വിജയത്തിൻറെ സൂര്യൻ പ്രത്യക്ഷമാവാൻ സമയം ആവുകയും ചെയ്തപ്പോൾ.


تَلَأْلَأَ الْحَقُّ نُورًا اَضَاءَ وَنُشِرَتْ لَهُ فِي الْكَوْنِ اَعْلَامُ الرِّضَى ۝


തിളക്കമാർന്ന പ്രകാശത്താൽ സത്യം മിന്നിത്തിളങ്ങും അതുകാരണം പ്രപഞ്ചത്തിൽ സന്തോഷത്തിൻറെ കൊടികളെ ഉയർത്തപ്പെടുകയും ചെയ്തു.


وَاِذَا بِطَائِرٍ اَبْيَضَ قَدسَّقَطَ مِنَ الْهَوَى ۝ فَمَرَّ بِجَنَاحَيْهِ عَلَى بَطْنِ آمِنَةَ(ر.ها) مُسْرِعًا ۝


അന്നേരം ഒരു വെളുത്ത പക്ഷി അന്തരീക്ഷത്തിൽനിന്ന് താഴേക്ക് വീണു. അങ്ങനെ അത് രണ്ടു ചിറകുകൾ കൊണ്ട് ആമിനാബീവിയുടെ വയറിനു മുകളിലൂടെ വേഗതയിൽ പറന്നു.


فَضَرَبَهَا الْمَخَاضُ لَيْلَةَ الْاِثْنَيْنِ الثَّانِي عَشَرَ مِنْ شَهْرِ رَبِيعِ الْأَوَّلِ ۝


അപ്പോൾ ആമിന ബീവിക്ക് റബീഉൽ അവ്വൽ 12നു തിങ്കളാഴ്ച രാവിൽ പ്രസവ നൊമ്പരം ഉണ്ടായി.


وَوَلَدَتْ صَبِيحَتَهَا نَبِيَّ الثَّقَلَيْنِ ۝


മനുഷ്യരുടേയും ജിന്നുകളുടെയും പ്രവാചകനെ ആ പ്രഭാതത്തിൽ ബീവി പ്രസവിച്ചു.


صلى الله عليه وسلمَ وَعَلَى آلِهِ وَصَحْبِهِ اَجْمَعِينَ ۝


നബിയുടെയും കുടുംബത്തിന്റെയും സ്വഹാബിമാരുടെയും മേലിലെല്ലാം അല്ലാഹു സലാത്തും സലാമും ചൊരിയട്ടെ ....



مُنْجِي الْخَلَائِقِ مِنْ جَهَنَّمَ فِي غَدٍ يَا رَبِّ صَلِّ عَلَى النَّبِيِّ مُحَمَّدِ

എൻറെ രക്ഷിതാവേ മുഹമ്മദ് നബിയുടെ മേൽ നീ ഗുണം ചെയ്യണേ

നാളെ എല്ലാ സൃഷ്ടികളെകയും നരകാഗ്നിയെ തൊട്ടു രക്ഷിക്കുന്നവരായ


وَالنُّورُ مِنْ وَجَنَاتِهِ يَتَوَقَّدُ وُلِدَ الْحَبِيبُ السَّيِّدُ الْمُتَعَبِّدُ

ആരാധന നിരതനായ പ്രിയങ്കരനായ നേതാവിനെ പ്രസവിക്കൽ പെട്ടു

അവിടുത്തെ കവിൾത്തടത്തിലൂടെ പ്രകാശം ജ്വലിക്കുന്ന നിലയിൽ


هَذَا مَلِيحُ الْكَوْنِ هَذَا اَحْمَدُ جِبْرِيلُ نَادَى فِي مَنَصَّةِ حُسْنِهِ

നബിയുടെ സദ്ഗുണങ്ങൾ പറയുന്ന വേദിയിൽ ജിബിരിൽ വിളിച്ചുപറഞ്ഞു.

ഈ കുഞ്ഞ് ലോക സുന്ദരനും അഹ്മദ് എന്ന് പറയപ്പെട്ടവരും ആണ്.


هَذَا جَزِيلُ الْوَصْفِ هَذَا السَّيِّدُ هَذَا كَحِيلُ الطَّرْفِ هَذَا الْمُصْطَفَىَ

ഈ കുഞ്ഞു തെരഞ്ഞെടുക്കപ്പെട്ട വരും സുറുമ കണ്ണ് ഉള്ളവരുമാണ്

ഈ കുഞ്ഞു മഹിതമായ വിശേഷണമുള്ള വരും നേതാവുമാണ്


هَذَا مَلِيحُ الْوَجْهِ هَذَا الْاَوْحَدُ هَذَا جَمِيلُ النَّعْتِ هَذَا الْمُرْتَضَى

ഈ കുഞ്ഞ് സൽഗുണ സമ്പന്നരും തൃപ്തിയാക്കപ്പെട്ടവരും ആണ്

ഈ കുഞ്ഞ് മുഖപ്രസന്ന മുള്ളവരും തുല്യത ഇല്ലാത്തവരുമാണ്.


وَنَفَائِسٌ فَنَظِيرُهُ لَا يُوجَدُ هَذَا الَّذِي خُلِعَتْ عَلَيْهِ مَلَابِسٌ

വിവിധ തരത്തിലുള്ള അലങ്കാര വസ്ത്രങ്ങൾ ചമയിക്കപ്പെട്ട വരും ആണ്

വിവിധ അമൂല്യ വസ്തുക്കളെയും, അതിനാൽ ഈ കുട്ടിയോട് തുല്യമായി ആരെയും കണ്ടെത്താനാവില്ല.


وُلِدَ الْحَبِيبُ وَمِثْلُهُ لَا يُولَدُ قَالَتْ مَلَائِكَةُ السَّمَاءِ باَسْرِهِمْ

ആകാശത്തെ മലക്കുകൾ ഒന്നടങ്കം പറഞ്ഞു

പ്രിയങ്കരനായ കുഞ്ഞിനെ പ്രസവിക്കപ്പെട്ടു, ഇതുപോലൊരു കുഞ്ഞിന് ജന്മം നൽകപ്പെടുകയില്ല.


هَذَا هُوَ الْجَاهُ الْعَظِيمُ الْاَزْيَدُ بُشْرَى لِاُمَّتِهِ بِرُؤْيَةِ وَجْهِهِ

ആ കുഞ്ഞിൻറെ മുഖ ദർശനത്താൽ അവരുടെ സമുദായത്തിന് സുവിശേഷമുണ്ട്,

ഇതൊരു അതിമഹത്തായ സ്ഥാനം തന്നെയാണ്


قَدْ جَاءَ فِي الْخَبَرِ الصَّحِيحِ الْمُسْنَدُ وَلَدَتْهُ مَخْتُونًا وَمَكْحُولًا كَمَا

സുറുമയിട്ട നിലയിലും ചേലാകർമ്മം ചെയ്യപ്പെട്ട രൂപത്തിലും ആയിരുന്നു കുട്ടിയുടെ ജന്മം

സനത് പ്രബലമായ ഹദീസുകളിൽ വന്നത് അനുസരിച്ച്


مَانَاحَ طَيْرٌ فِي الْغُصُونِ يُغَرِّدُ صَلَّى عَلَيْكَ اللهُ يَا عَلَمَ الْهُدَى

സന്മാർഗത്തിന്റെ പ്രതീകമായവരെ അങ്ങയുടെ മേൽ അല്ലാഹുവിൻറെ സ്വലാത്ത് ചൊരിയട്ടെ ...

മരക്കൊമ്പുകളിൽ പറവകൾ ചലപില പാടുന്ന കാലമത്രയും


Manqoos Moulid Full Software

Post a Comment

Previous Post Next Post

Hot Posts