CLASS 12 FIQH 6 | SKSVB | Madrasa Notes

الرّبا - أضراره وأخطاره

كان النّاس فی الجاهليّة يتعاقدون بالرّبا
ജാഹിലിയ്യ കാലഘട്ടത്തിലെ ജനങ്ങൾ യഥേഷ്ടം പലിശ ഇടപാടുകൾ നടത്തുന്നവരായിരുന്നു.

من غير وازغ...........................من مجتمعهم
വ്യക്തികളുടെ ഭാഗത്ത് നിന്നോ സമൂഹത്തിന്റെ ഭാഗത്തുനിന്നോ അതിന് യാതൊരു തടസ്സവുമില്ലായിരുന്നു.

حتّی ظنُّوا أنّ الرّبا مثل البيع
അങ്ങനെ പലിശ വെറും കച്ചവടം പോലെയാണെനവർ വിചാരിച്ചു.

بل جعلوا الرّبا أصلا متّفقا في الحلّ
മാത്രമല്ല അനുവദനീയത്തിന്റെ വിഷയത്തിൽ പലിശയെ അവർ അടിസ്ഥാനമായി കണ്ടു.

فقاسوا البيع علی الرّبا
കച്ചവടത്തെ പലിശയുടെ മേൽ അവർ തുലനം ചെയ്യുകയും ചെയ്തു.

وزعموا إنّما البيع مثل الرّبا
തീർച്ചയായും കച്ചവടം പലിശ പോലെയാണെന്നവർ വാദിക്കുകയും ചെയ്തു.

وهٰذه شبهة...............................عقيمة
ഇത് അബദ്ധമായ പ്രമാണവും നിഷ്ഫലമായ വാദഗതിയുമാകുന്നു.

فإنّ البيع............................أحلّه اللّه تعالی
കച്ചവടം എന്നത് അല്ലാഹു അനുവദനീയമക്കീടുള്ളതും അനിവാര്യമാക്കിയതുമായ കൈമാറ്റ പ്രക്രിയയാകുന്നു.

والرّبا عقد..............................اللّه تعالی
പലിശ അല്ലാഹു നിഷിദ്ധമാക്കീടുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന ഇടപാടാകുന്നു.

فشتّان بين العقد ين
രണ്ട് ഇടപാടുകൾക്കിടയിലും എത്രവലിയ അന്തരം

وربح البيع فائدة مرضيّة
കച്ചവടത്തിലെ ലാഭം ഗുണകരവും തൃപ്തിപ്പെട്ടതുമാകുന്നു.

وربح الرّبا ظلامة مغتصبة
പലിശയുടെ ലാഭം അക്രമപരമായി പിടിച്ചുപറിക്കപെട്ടതാകുന്നു.

فشتّان بين الرّبحين
രണ്ട് ലാഭങ്ങൾക്കിടയിലും എത്ര വലിയ അന്തരം

جاء الإسلام.......................فی الرّبــا
ജനങ്ങൾ പലിശയിൽ അങ്ങേയറ്റം വ്യാപൃതരായി കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇസ്ലാം വന്നത്.

فحرّم الرّبـا..........................الإجتماعيـّـة
സാമൂഹ്യ കുറ്റകൃത്യങ്ങളെ നിഷ്കാസനം ചെയ്യുന്നതിൽ ക്രമേണ ഘട്ടം ഘട്ടമായുള്ള വഴികൾ സ്വീകരിക്കുക എന്ന പിന്തുടരെയുള്ള നാല് ഘട്ടങ്ങളിലായിട്ടാണ് പലിശയെ നിഷിദ്ധമാക്കിയത്.

الدّور الأوّل.......................ترك الرّبــا
പലിശ ഉപേക്ഷിക്കാനും സ്വദഖ നൽകാനും പ്രേരിപ്പിക്കുന്നതായിരുന്നു ഒന്നാമത്തെ ഘട്ടം.

والدّور الثّاني تلويح بلا تصريح
വ്യക്തമായി പറയാതെ സൂചന നൽകലായിരുന്നു രണ്ടാമത്തെ ഘട്ടം.

وذٰلك حين شنّع....................وقد نهواعنه
പലിശയെ തൊട്ട് വിരോധിക്കപ്പെട്ടവരായിരിക്കെ പലിശ വാങ്ങിയ ജൂതന്മാരെ അള്ളാഹു ആക്ഷേപിച്ച് പറഞ്ഞ ഘട്ടത്തിലായിരുന്നു ഇത്.

والدّور الثّالث تحريم الرّبا الفاحش
മോശമായ പലിശയെ നിഷിദ്ധമാക്കലായിരുന്നു മൂന്നാംഘട്ടം.

وذٰلك قوله تعالی.. *﴿يٰٓأيّهــاٱلّذيــن................مّضٰعفـــة﴾*
ഈ വിഷയത്തെക്കുറിച്ചാണ് അല്ലാഹുതആല പറഞ്ഞത് :- ഓ സത്യവിശ്വാസികളെ ധാരാളം ഇരട്ടികളാക്കപ്പെട്ട നിലയിലുള്ള പലിശ ധനം നിങ്ങൾ ഭക്ഷിക്കരുത്.

والرّابع...........................قوله تعالی
താഴെ പറയുന്ന ആയത്തിലൂടെ പൂർണ്ണമായും പലിശയേ നിഷിദ്ധമാക്കുന്നതാണ് നാലാമത്തെ ഘട്ടം

*۝يٰٓأيّها الّذين...............إن كنتم مؤمنين۝*
ഓ സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും പലിശയിൽ നിന്നും അവശേഷിക്കുന്നതിനെ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ.

*۝فإن لّم تفعلوا................ولا تظلمون۝*
നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൽ നിന്നും റസൂലിൽ നിന്നുമുള്ള യുദ്ധത്തെപ്പറ്റി നിങ്ങൾ അറിഞ്ഞു കൊള്ളുക. നിങ്ങൾ പശ്ചാത്തപിക്കുകയാണെങ്കിൽ നിങ്ങളുടെ മുടക്കുമുതൽ നിങ്ങൾക്കുള്ളതാണ്. എന്നാൽ നിങ്ങൾ അക്രമകാരികളോ അക്രമിക്കപ്പെട്ടവരോ ആവുകയില്ല.

وبهٰذ الدّور................................والأعصار
ഈ അവസാന ഘട്ടത്തിലൂടെ എല്ലാത്തരം പലിശകളെയും എല്ലാ സമൂഹത്തിന്റെ മേലും എല്ലാ നാടുകളിലും എല്ലാ കാലത്തേക്കും അല്ലാഹു നിഷിദ്ധമാക്കി.

وختمت آيات.....................من القرآن الكريم
പരിശുദ്ധ ഖുർആനിൽ അവസാനമായി ഇറങ്ങിയ ആയത്തിലൂടെ ഏറ്റവും വലിയ വിധികർത്താവായ അല്ലാഹുവിന്റെ മുന്നിലേ നിർത്തത്തേ ഓർമ്മിപ്പിച്ചുകൊണ്ട് പലിശയെ നിഷിദ്ധമാകുന്ന ആയത്തിന് പര്യാവസാനം കുറിക്കപ്പെട്ടു.

*۝واتّقوا يوما......................وهم لا يظلمون۝*
നിങ്ങളെ അള്ളാഹുവിലേക്ക് മടക്കപ്പെടുകയും എല്ലാ ശരീരത്തിനും ചെയ്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം യാതൊരു അക്രമവും കൂടാതെ പൂർത്തിയായി നൽകപ്പെടുകയും ചെയ്യുന്ന ദിവസത്തെ നിങ്ങളോർക്കുക.

فلمّا نزلت..........................موضوع
ഈ ആയത്ത് ഇറങ്ങിയപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു :- ജാഹിലിയാ കാലത്തെ മുഴുവൻ പലിശകളും നിരോധിക്കപ്പെട്ടിരിക്കുന്നു.

وأوّل ربا أضعه رباالعبّاس
ഞാൻ ക്യാൻസൽ ചെയ്യുന്ന ആദ്യത്തെ പലിശ അബ്ബാസ് (റ) ന്റെ പലിശയാണ്.

وكان العبّاس.......................ممّن يسلف
നബി ﷺ തങ്ങളുടെ എളപ്പായായ അബ്ബാസ് (റ) പരീക്ഷയിലൂടെ കടം കൊടുക്കുന്നവരിൽ പെട്ടവരായിരുന്നു.

وكان له أموال عظيمة في الرّبا
പലിശയിലൂടെ അദ്ദേഹത്തിന് ധാരാളം സമ്പത്തുണ്ടായിരുന്നു.

فوضعه جميعا.........................الخالدة
അത് മുഴുവൻ ഈ നീതിപൂർവ്വവും ശാശ്വതവുമായ പ്രഖ്യാപനത്തിലൂടെ നബി ﷺ തങ്ങൾ ക്യാൻസൽ ചെയ്തു

اعلن القرآن......................لا سماحة فيها
പലിശ ഇടപാടുകാർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയെപ്പറ്റി മുന്നറിയിപ്പു നൽകിയത് പോലെ അവരോട് ഖുർആൻ വിട്ടുവീഴ്ചയില്ലാത്ത യുദ്ധവും പ്രഖ്യാപിച്ചിരിക്കുന്നു.

لأنّ الرّبا........................الكبائر
കാരണം പലിശ എന്നത് വലിയ കുറ്റവും ഗുരുതരമായ പാപങ്ങളിൽ പെട്ടതുമാകുന്നു.

لما فيه من......................والإقتصاديّة
കാരണം പലിശയിൽ വ്യക്തിപരവും സാമൂഹ്യവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളുമുണ്ട്.

فإنّه يزرع........................والرّحمة
കാരണം പലിശ മനുഷ്യരിൽ കാരുണ്യത്തിനും സ്നേഹത്തിനും പകരും സ്വാർത്ഥതയും ഹൃദയ കാഠിന്യവും വളർത്തുന്നു.

وينبت.........................والإخاء
ഹൃദയങ്ങളിൽ സാഹോദര്യത്തിനും സ്നേഹത്തിനും പകരം ശത്രുതയും ദേഷ്യവും വളർത്തും.

فإنّ المرابين..................وحاجاتهم
നിശ്ചയം പലിശക്കാർ ജനങ്ങളുടെ ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും ചൂഷണം ചെയ്യുന്നു.

فيمتصّون.................الفاقة
അങ്ങനെ ജനങ്ങൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ അകപ്പെടും വരേ അവർ ജനങ്ങളുടെ രക്തം ഊറ്റികുടിക്കുന്നു.

حينما تتضخّم........................الثّورات
ഈ കുറഞ്ഞ വിഭാഗത്തിന്റെ അടുക്കൽ സമ്പത്തുകൾ ഒരുമിച്ചു കൂടുമ്പോൾ സ്വാഭാവികമായും ഇരു വിഭാഗങ്ങൾക്കിടയിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു.

إنّ الرّبا...............................من غير عوض
പലിശ മനുഷ്യന്റെ സമ്പത്ത് യാതൊരു പ്രത്യുപകാരവും കൂടാതെ പിടിച്ചെടുക്കുന്നു.

وقد قال رسول الله ﷺ..............كحرمة دمه
നബി ﷺ തങ്ങൾ പറഞ്ഞു :- മനുഷ്യന്റെ സമ്പത്തിന്റെ മഹത്വം അവന്റെ രക്തത്തിന്റെ മഹത്വം പോലെതന്നെയാണ്.

وإنّ الإعتماد..........................والعمارات
പലിശയെ ആശ്രയിക്കൽ ജനങ്ങളെ ജോലികളിലും കച്ചവടങ്ങളിലും തൊഴിലുകളിലും നിർമ്മാണ പ്രവർത്തനങ്ങളിലും വ്യാപൃതരാവലിനേ തൊട്ട് തടയും.

ومصالح العالم..................إلّابها
ഇവകൾ കൂടാതെ ലോകത്തിന്റെ ഘടനയോ സൃഷ്ടികൾകുള്ള ഉപകാരമോ നിലനിൽക്കില്ല.

وإنّ الرّبا...............................القويّ
പലിശ എന്നത് ശക്തിയുള്ളവന്റെ ഗുണത്തിനുവേണ്ടി ദുർബലരുടെ വിയർപ്പ് പിഴുതെടുക്കലാണ്.

وامتصاص دم.......................والفقير فقرا
സമ്പന്നന്റെ ഉപകാരത്തിനു വേണ്ടി ദരിദ്രന്റെ രക്തം ഊറ്റിക്കുടിക്കുന്ന പ്രവർത്തിയാണ്.അങ്ങനെ സമ്പന്നൻ കൂടുതൽ സമ്പന്നനാവുകയും ദരിദ്രൻ കൂടുതൽ ദാരിദ്ര്യത്തിലാവുകയും ചെയ്യുന്നു.

يفضی ذلك..........................بين النّاس
അത് ജനങ്ങൾക്കിടയിലുള്ള നന്മയും പരസ്പരം ഗുണവും സഹകരണവും നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.

فلا عجب في...........................وشاهديه
അപ്പോൾ പലിശ തിന്നുന്നവനേയും തീറ്റിക്കുന്ന വരെയും പലിശയുടെ എഴുത്തുകാരെയും അതിന്റെ 2 സാക്ഷികളെയും നബി ﷺ തങ്ങൾ ശപിച്ചതിൽ ഒരു അത്ഭുതവുമില്ല.

والرّبا أربعة أنواع
പലിശ നാല് വിധമാകുന്നു.

الأوّل................................العوضين
1.. കൈമാറ്റം ചെയ്യപ്പെടുന്ന രണ്ടാൽ ഒരു വസ്തു അധികമാവൽ കൊണ്ടുണ്ടാകുന്ന അധികപലിശ.

والثّانی...............................اتّقابض
2.. പരസ്പരം കൈമാറ്റം ചെയ്യും മുമ്പ് ഇടപാടുകാരിൽ ഒരാൾ സദസ്സ് വിട്ടു പിരിയൽ മൂലമുണ്ടാകുന്ന കൈപലിശ.

ربا النساء.......................العوضين
3.. കൈമാറ്റം ചെയ്യപ്പെടുന്ന രണ്ടാലൊരു വസ്തുവിൽ അവധി നിശ്ചയിക്കൽ മൂലമുണ്ടാകുന്ന അധികപലിശ.

وهٰذه........................الرّبويّ
രിബവിയ്യിനേ വിൽക്കുമ്പോൾ മാത്രമേ ഈ മൂന്നു പലിശയും സംഭവിക്കൂ.

والرّبويّ...............................والنّقد
ഭക്ഷണ ധാന്യവും നാണയവുമാണ് രിബവിയ്യ്.

والرّابع......................نحورهن
4.. കടം കൊടുക്കുന്നയാൾക്ക് പണയം പോലോത്തതല്ലാത്ത എന്തെങ്കിലും ഉപകാരം നിശ്ചയിക്കൽ മൂലമുണ്ടാകുന്ന കടപ്പലിഷ.

ورباالقرض..........................وغيره
കടപലിശ രിബവിയ്യായ വസ്തുക്കളിലും അല്ലാത്തതിലും സംഭവിക്കും.

قال رسول الله ﷺ..................يدا بيد
നബി ﷺ തങ്ങൾ പറഞ്ഞു :- സ്വർണ്ണം സ്വർണത്തിനു പകരം, വെള്ളി വെള്ളി പകരം, ഗോതമ്പ് ഗോതമ്പിനു പകരം, ബാർലി ബാർബിക് പകരം, കാരക്ക കാരകക്ക് പകരവും, ഉപ്പ് ഉപ്പിന് പകരവും, തുല്യമായിട്ടും സമയമായിട്ടും റൊക്കമായിട്ടും വിൽകാവുന്നതാണ്.

فإذا اختلفت..........................يدابيد
ഈ ഇനങ്ങൾ പരസ്പരം വ്യത്യാസപ്പെട്ടാൽ റൊക്കമാണെങ്കിൽ നിങ്ങൾ യഥേഷ്ടം വിറ്റു കൊള്ളുക.

وقال ﷺ.........................فهو ربا
നബി ﷺ തങ്ങൾ പറഞ്ഞു :- ഉപകാരത്തെ ഉണ്ടാക്കിത്തരുന്ന ഏത് കടവും പലിശ യാകുന്നു.

1 Comments

Post a Comment