CLASS 11 TAFSEER 8 | SKSVB | Madrasa Notes

استشهاد حبيب النّجار
ഹബീബുനജ്ജാറിന്റെ രക്തസാക്ഷിത്വം

لم يقبل القوم نصيحة حبيب النّجّار
ഹബീബുനജ്ജാറിന്റെ ഉപദേശം സമൂഹം സ്വീകരിച്ചില്ല.

وثاروا عليه ورجموه بالحجارة
അവർ അദ്ദേഹത്തിനെതിരെ അക്രമത്തിന് മുതിരുകയും കല്ലുകൊണ്ട് എറിയുകയും ചെയ്തു.

وهو يقول :- اللّهمّ اهد قومي
അപ്പോൾ അദ്ദേഹം പറയുന്നുണ്ടായിരുന്നു :- അല്ലാഹുവേ എന്റെ സമൂഹത്തെ നീ നേർവഴി ആക്കേണമേ.

حتّی قتلوه شهيدا
അങ്ങനെ അദ്ദേഹത്തെ അവർ രക്തസാക്ഷിയായ നിലയിൽ വധിച്ചു.

فأكرمه اللّه............................الأبرار
അല്ലാഹു അദ്ദേഹത്തെ ബഹുമാനിക്കുകയും പൊറുത്തു കൊടുക്കുകയും സച്ചരിതരായ രക്തസാക്ഷികൾകൊപ്പം അദ്ദേഹത്തെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

فتمنّی أن............................والكرامة
അപ്പോൾ തനിക്ക് ലഭിച്ച പാപമോചനവും ആദരവും തന്റെ സമുദായവും അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

لحملهم ذلك.............................إلی الإيمان
പ്രസ്തുത അറിവ് അവരെ അവിശ്വാസത്തിനെ തൊട്ട് പശ്ചാത്തപിക്കാനും വിശ്വാസത്തിലേക്ക് മടങ്ങാനും പ്രേരിപ്പിക്കാൻ വേണ്ടി.

وأمّا أولئك............................خامدون
എന്നാൽ ആ തെമ്മാടികളായ അവിശ്വാസികൾക്ക് മേൽ അല്ലാഹുവിന്റെ കല്പനപ്രകാരം ജിബിരിൽ (അ) ഭയാനകമായ ഒരു അട്ടഹാസം മുഴക്കുകയും തൽക്ഷണം അവർ നാശമടയുകയും ചെയ്തു.

*۞قيل ادخل......................يعلمون۞*
അദ്ദേഹത്തോട് സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു ; എന്റെ ജനത അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

*۞بماغفرلی........................من المكرمين۞*
എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ എന്നെ ഉൾപെടുത്തുകയും ചെയ്തതിനെ പറ്റി.

*۞وما أنزلنا.......................منزلين۞*
അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ ജനതയുടെ നേരെ ആകാശത്തുനിന്ന് സൈനിക സംഘത്തെ നാം ഇറക്കിയിട്ടില്ല. നാം അങ്ങനെ ഇറക്കാറുണ്ടായിരുന്നുമില്ല.

*۞إن كانت.....................خٰمدون۞*
അത് ഒറ്റ ശബ്ദം മാത്രമായിരുന്നു. അപ്പോഴേക്കും അവരതാ ചത്തൊടുങ്ങി.

*التّفسير*
فلمّا مات..................الكفرة
ഹബീബു നജ്ജാർ (റ) അവിശ്വാസികളുടെ കരങ്ങളാൽ രക്തസാക്ഷിയായ അപ്പോൾ.

قال له ربّه........................صالح
അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു :- നിങ്ങൾ ചെയ്ത വിശ്വാസത്തിന്റെയും സൽക്കാർ മത്തിന്റെയും ഫലമായി സച്ചരിതരായ രക്തസാക്ഷികൾകൊപ്പം താങ്കൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.

فلمّا نال..........................ماناله
അല്ലാഹുവിൽ നിന്നുള്ള മഹത്തായ ആദരവ് ലഭിക്കുകയും സ്വർഗീയ അനുഭൂതികൾ നേരിൽ ദർശിക്കുകയും ചെയ്തപ്പോൾ തന്റെ സമുദായവും താൻ വിശ്വസിച്ചതിൽ വിശ്വസിക്കാനും തനിക്ക് ലഭിച്ചതൊക്കെ അവർക്കും ലഭിക്കുവാനുമായി തന്റെ ഈ മഹത്തായ അവസ്ഥ അവർ അറിഞ്ഞെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിച്ചു പോയി.

فقال :- ياليت......................من المكرمين
അദ്ദേഹം പറഞ്ഞു :- എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തു തരുകയും എന്നെ ബഹുമാന്യരിൽ ഉൾപ്പെടുത്തുകയും ചെയ്ത കാര്യത്തെ പറ്റി എന്റെ സമുദായം അറിഞ്ഞിരുന്നെങ്കിൽ

ثمّ انتقم........................وقتلوا وليّه
ആ സമുദായം അവരിലേക്ക് നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ ദൂതന്മാരെ കളവാക്കുകയും അല്ലാഹുവിന്റെ ഇഷ്ട ദാസനെ വധിക്കുകയും ചെയ്തപ്പോൾ അള്ളാഹു തആലാ അവരെ ശിക്ഷിച്ചു.

ولكنّ الأمر............................؟لإهلاكهم
പക്ഷെ അവരെ നശിപ്പിക്കാനായി ആകാശത്തു നിന്നും ഒരു സൈന്യത്തെ ഇറക്കേണ്ട ആവശ്യമൊന്നുമില്ല.

لأنّهم أضعف من ذلك وأهون
കാരണം അവർ അതിനേക്കാളും നിസാരരും ദുർബലരരുമായിരുന്നു.

بل كان الأمر أيسر من ذلك
കാര്യം അതിനേക്കാൾ നിസാരമായിരുന്നു.

وليس من..........................الأمم
സമൂഹത്തെ നശിപ്പിക്കാനായി മലക്കുകളെ ഇറക്കൽ നമ്മുടെ പതിവിൽ പെട്ടതല്ല.

بل نبعث عليهم عذابا يدمّرهم
മറിച്ച് അവരെ പറ്റെ നശിപ്പിക്കുന്ന ശിക്ഷ നാം അവരുടെ മേൽ ഇറക്കും.

فأرسل عليهم....................بلا التهاب
അങ്ങനെ അവരുടെ മേൽ ജിബ്രീൽ (അ) ഉണ്ടാക്കിയ ഒരു അട്ടഹാസം അയച്ചു തൽക്ഷണം അവർ ആളലില്ലാത്ത കെട്ടുപോയ തീ പോലെ ചലനവും ബോധവുമില്ലാതെ അനക്കമറ്റ ശവങ്ങളായി മാറി.

*مفاد الآيات*
*ആയത്തിന്റെ ഗുണപാഠം*


الّذين قتلوا في سبيل اللّه هم الشّهداء
അല്ലാഹുവിന്റെ മാർഗത്തിൽ വദിക്കപ്പെട്ടവർ രക്തസാക്ഷികളാകുന്നു.

والشّهداء أحياء عند ربّهم يرزقون
രക്തസാക്ഷികൾ അല്ലാഹുവിന്റെയടുക്കൽ ജീവിച്ചിരിക്കുന്നവരും അല്ലാഹുവിൽ നിന്നും ഭക്ഷണം നല്കപ്പെടുന്നവരുമാണ്.

والمؤمن المخلص يصابر علی أذی أعدائه
ആത്മാർത്ഥതയുള്ള സത്യവിശ്വാസി ശത്രുക്കളുടെ ബുദ്ധിമുട്ടുകളുടെ മേൽ ക്ഷമിക്കുന്നവരാണ്.

ويرحو حيّا وميّتا هدايتهم وسعادتهم
ജീവനുള്ളപ്പോഴും മരണവസ്ഥയിലും അവർ അവരുടെ ഹിദായത്തും വിജയും ആഗ്രഹിക്കുന്നതുമാണ്.

واللّه تعالی.......................وآجلا
അല്ലാഹുവിന്റെ ഔലിയാക്കളെ ബുദ്ധിമുട്ടാക്കുന്നവരെ അള്ളാഹു ഇഹലോകത്തും പരലോക ത്തും ശിക്ഷിക്കുന്നതാണ്.

ولاينزل............................من السّماء
അതിനായ് ആകാശത്ത് നിന്നും മലക്കുകളുടെ സൈന്യത്തെ ഇറക്കുകയില്ല.

وإنّما يهلكهم بصيحة أو رجفة أو نحو ذلك
അട്ടഹാസമോ ഭൂകമ്പമോ അത് പോലത്തെ മറ്റു ശിക്ഷകൾ കൊണ്ടോ ആയിരിക്കും അള്ളാഹു അവരെ നശിപ്പിക്കുക.

وأمّا إنزال........................المرسلين
ബദ്റിലും ഹൻദഖിലുമൊക്കെ ആകാശത്ത് നിന്നും മലാഇകത്തിന്റെ സൈന്യത്തെ ഇറക്കിയത് നബി (സ്വ) തങ്ങളോടുള്ള ബഹുമാനം നിമിത്തമായിരുന്നു.

1 Comments

Post a Comment