മീലാദ് അനൗൺസ്മെന്റ് മാറ്ററുകൾ | Meelad announcement matter

🔈 1. മക്കയുടെ മണലാരണ്യത്തിൽ മാണിക്യമായി മിന്നി, മാനവരാശിയുടെ മനസ്സിന്റെ മലർവാടിയിൽ മലരായ് മിനുങ്ങിയ, മക്കയുടെ മന്ദമാരുതൻ, മദീനയുടെ മണവാളൻ, മനുഷ്യത്വത്തിന്റെ മഹനീയ മാതൃക മാലോകരിലേക്ക് എത്തിച്ച്, മദീന മുനവ്വറയിൽ അന്തിയുറങ്ങുന്ന മുത്ത് മുഹമ്മദ് മുസ്തഫ(സ)യുടെ മഹനീയ മാതൃക മാറോട് ചേർക്കാൻ തയ്യാറാണെന്ന് ഉച്ചസ്തരം പ്രഖ്യാപിച്ചു അഷ്റഫുൽ വറാ ത്വാഹാ റസൂലുള്ളാഹി (സ)യുടെ 1497-ാം ജന്മദിനത്തോടനുബന്ധികൊണ്ട് നാടിന്റെ വൈജ്ഞാനിക സിരാകേന്ദ്രം, ..........മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്രയാണ് ഈ വഴിത്താരയെ ധന്യമാക്കി കടന്നുവരുന്നത്. ആശീർവദിച്ചാലും അനുഗ്രഹിച്ചാലും പ്രിയരെ പ്രിയമുള്ളവരെ...


🔈 2. അജ്ഞതമുറ്റിയ കനൽ പഥങ്ങളിൽ, അജ്ഞതയുടെ, അധാർമികതയുടെ, അധമ ഭാവതലങ്ങളിലേക്ക് സഞ്ചരിച്ച അറേബ്യൻ ജനതയെ വിശ്വാസത്തിന്റെ, സുകൃതങ്ങളുടെ രാജകീയ പാതയിലേക്ക് കൈപിടിച്ചാനയിച്ച വിശ്വ വിമോചകൻ മുഹമ്മദ് നബി(സ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ വിജ്ഞാന കുതുകികളുടെ ദാഹശമനിയായി വർത്തി ക്കുന്ന ..........മദ്രസ കമ്മിറ്റിയും രക്ഷിതാക്കളും ഉസ്താദുമാരും വിദ്യാർത്ഥികളും അണിയിച്ചൊരുക്കിയ നബിദിന ഘോഷയാത്രയാണ് പിന്നിട്ട വഴിത്താരകളിൽ പ്രവാചകാനുരാഗത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു കൊണ്ട് ഇമ്പമാർന്ന മദ്ഹ് കീർത്തനങ്ങളുടെയും ദഫ് സംഘത്തിന്റെയും ചിട്ടയോടെ അടിവെച്ച് നീങ്ങുന്ന സ്കൗട്ടിന്റെയും അകമ്പടിയോടെ പ്രവാചക സന്ദേശവുമായി നിരവധി സ്വീകരണങ്ങളേറ്റുവാങ്ങി കടന്നു വരുന്നത്. ആശീർവദിച്ചാലും അനുമോദിച്ചാലും അനുമോദനത്തിന്റെ ഒരായിരം പൂച്ചകൾ അർപ്പിച്ചാലും...


🔈 3. കാലുഷ്യത്തിന്റെ മരുപ്പറമ്പിൽ ദിശയറിയാതെ വട്ടംകറങ്ങുന്ന, മനുഷ്യത്വം മരീചികയായിമാറിക്കൊിരിക്കുന്ന നവസമൂഹത്തിന് ഉണർത്തുപാട്ടായി, വിശ്വവിമോചകൻ അശ്റഫുൽ വറാ ത്വാഹാ റസൂലുള്ളാഹി(സ)യുടെ സന്ദേശങ്ങൾ പകർന്ന് നൽകി കൊണ്ട് ദേശാന്ധരങ്ങൾക്കപ്പുറത്തും ഏതോ കാല ഭാഷ വൈദ്യുത പ്രവാഹം പോലെ മുസൽമാന്റെ ഹൃദയാന്തരങ്ങളെ പ്രവാചക സ്നേഹത്തിന്റെ അനന്ത വിഹായസ്സിൽ പറക്കാൻ വിട്ട്......


🔈 4. കാടത്തം കൊണ്ട് കളങ്കം ചാർത്തിയ, കാട്ടറബികളെ, കാരുണ്യം കൊണ്ട് കളഭം ചാർത്തി, കനിവിന്റെ കവാടങ്ങളിലേക്ക് കൈ പിടിച്ചുയർത്തിയ, കാലം കൊതിച്ച, കാലം കാതോർത്ത, കാലത്തിന്റെ കാലാധിപൻ കനിഞ്ഞകിയ, കാരുണ്യതാരകം ത്വാഹാ റസൂലു ള്ളാഹി (സ)...


🔈 5. നംറൂദിന്റെ തീ കുണ്ഡാരവും, ഫിർഔനിന്റെ മർദ്ദനങ്ങളും, പിലോ തോമസിന്റെ കുരിശു കുതന്ത്രങ്ങളും, അബൂജഹലിന്റെയും ഉത്ബ ത്തിന്റെയും ശൈബത്തിന്റെയും പീഡനങ്ങളും തുടങ്ങി ഒട്ടനവധി എതിർപ്പുകൾ ഏൽക്കേവന്നിട്ടും, അവയെല്ലാം ആർത്തിരമ്പി വരുന്ന തിരമാലകൾക്ക് തടയിട്ട മണൽ തിട്ടകൾക്ക് സമാനമാണെന്ന് തെളിയിച്ച് കൊണ്ട് ശരീഅത്തിനെയും മുന്നേറുന്ന ഇസ്ലാമിക പ്രവാചക വ്യക്തിത്വത്തെയും തേജോവധം ചെയ്യാൻ ഒന്നല്ല ഒരായിരം തസ്ലീമമാരും റുഷ്ദിമാരും ഒന്നിച്ച് പേനയുന്തിയാലും അന്ധകാര ശക്തികൾ ആയിരം കുതിര ശക്തിയോടെ ഒന്നിച്ച് പത്തി വിടർത്തിയാടിയാലും സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് പ്രവാചകാനുരാകത്തിന്റെ മിസ്ക് പുരട്ടിയ സ്വലാത്തുകളും മൗലിദുകളും മദ്ഹ് കീർത്തനങ്ങളും മുഖരിതമായ നബിദിന യാത്രയാണ് മുസ്ലിം ഘോഷ കൈരളിയുടെ ഹൃദയാന്തരങ്ങളിൽ ആഴത്തിൽ വേരൂന്നിയ ആധികാരിക പരമാധികാര പരമോന്നത പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അർദ്ധചന്ദ്ര പൂർണനക്ഷതാങ്കിത കുങ്കുമ ധവള ഹരിത പതാകയുമേന്തി പിന്നിട്ട വഴികളെ പുളകമണിയിച്ച് കടന്നു കൊ വരികയാണ്.


🔈 6. അജ്ഞതയുടെ പാഴ്ച്ചേറിൽ നിന്ന് വിശുദ്ധിയുടെ താരാ പഥങ്ങളിലേക്ക് ഒരു സമൂഹത്തെ ഉയർത്തി കൊണ്ട് വന്ന് സാംസ്കാരിക സമ്പന്നതയുടെ ഉത്തുംഘങ്ങളിൽ വിരാജിക്കാൻ കെൽപ്പേകിയ സമസ്ത ലോകത്തിന്റെയും സമസ്യകൾക് പൂരണം നിർദേശിച്ച Muhammed is not only a prophet but also a docter of world എന്ന് ആംഗലേയ സാഹിത്യ ലോകവും, കാരുണ്യവാൻ നബി മുത്ത് രത്നമോ എന്ന് ഹൈന്ദവാചാര്യൻ ശ്രീ. നാരായണ ഗുരുവും പറഞ്ഞു വെച്ച ലോകത്തിലെ കോടാനുകോടി മുസൽമാന്റെ മനസ്സിന്റെ മാണിക്യകൊട്ടാരത്തിൽ രാജകുമാരനായി അന്നും ഇന്നും എന്നും പരിലസിക്കുന്ന അശ്റഫുൽ ഖൽഖ് ത്വാഹാ(സ).


🔈 7. മരുക്കാട്ടിലെ മണൽ കുഴികളിൽ നിന്ന് സ്ത്രീ സമൂഹത്തെ കൈപിടിച്ചുയർത്തി മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ച വിമോചകൻ, തൊഴിലാളിക്ക് വിയർപ്പ് വറ്റുന്നതിന് മുമ്പ് വേതനം കൊടുക്കണമെന്ന്കൽപ്പിച്ച തൊഴിലാളികളുടെ സംരക്ഷകൻ, മോഷ്ടിച്ചത് സ്വന്തം മകൾ ഫാത്തിമയാണെങ്കിലും നീതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച നീതിയുടെ കാവലാൾ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന് പഠിപ്പിച്ച സോഷ്യലിസ്റ്റ്, അമുസ്ലിമാണെങ്കിലും അയൽവാസിയെ ബഹുമാനിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്ത മതേതരത്വത്തിന്റെ നില നിലക്കാത്ത ശബ്ദം, അനാഥ ബാലന്റെ മുമ്പിൽ വെച്ച് സ്വന്തം മകനെ താലോലിക്കരുതെന്നോതിയ സഹവർത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ മഹനീയ മാതൃക, അധർമത്തിനെതിരെ ധർമത്തിന്റെ പടപ്പാട്ടു പാടിയ, അനീതിക്കെതിരെ നീതിയുടെ പടവാളുയർത്തിയ, അശാന്തിക്കെതിരെ ശാന്തിയുടെ സന്ധിയില്ലാ സമരപ്രഖ്യാപനം ചെയ്ത, സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ ആകാശഗംഗയിൽ പറക്കാൻ വിട്ട പൗർണമിരാ വിലെ ചന്ദ്രികപ്രഭ...


🔈 8. കാലുഷ്യ ലോകത്തിന്റെ കാതിൽ കാരുണ്യമാണ് കരണീയമെന്നോതിയ കാലത്തിന്റെകാലൊച്ചകൾ കാലേ കൂട്ടി കണ്ടറിഞ്ഞ ലോകത്തിന്റെ നിഖില മേഖലകളിലും മാർഗ്ഗ ദർശനമായി പ്രോജ്വലിച്ചു നിൽക്കുന്ന ആശിഖീ ഹൃദയാന്തരങ്ങളെ അന്നും ഇന്നും എന്നും കാല ദേശ ഭാഷാന്തരങ്ങൾക്കപ്പുറത്ത് സ്നേഹത്തിന്റെ മന്ദമാരുതനായി ഭ്രമിപ്പിച്ച് കൊണ്ടിരിക്കുന്ന ലോകാനുഗ്രഹി വിശ്വ ഗുരു ത്വാഹാ റസൂലള്ളാഹി (സ).....


🔈 9. കൊള്ളയും കൊലയും കൊള്ളിവെപ്പും നിത്യ വാർത്തയായ, നീതിയും നിയമവും ബലാൽസംഘം ചെയ്യപ്പെട്ട, ഫാസിസം അതിന്റെ ദംഷ്ടയുമായി അഹിംസയെ കടിച്ചു കീറുന്ന, പീഡനങ്ങൾ ഫാഷനായി മാറുന്ന, അധികാര കേന്ദ്രങ്ങൾ ഭരണ പരീക്ഷണ ശാലകളിൽ ന്യൂന പക്ഷത്തിന്റെയും താഴ്ന്നവന്റെയും ജീവിതം വെച്ച് അമ്മാനമാടുന്ന നവ കലികാലത്തിലും പരിഹാരത്തിന്റെ ഫോർമുലയായി പത്തരമാറ്റോടെ ജ്വലിച്ച് നിൽക്കുന്ന പ്രവാചക ദർശനങ്ങളെ, മനുഷ്യത്വത്തിന്റെ മഹനീയ ആശയങ്ങളെ, സ്നേഹത്തിന്റെ മഹത് അദ്ധ്യാപനങ്ങളെ, സാഹോദര്യത്തിന്റെ ഉദാത്തസന്ദേശങ്ങളെ ജനഹൃദയങ്ങളിൽ പകർന്നേകികൊണ്ട് ...


🔈 10. ലഹരിയുടെ കൂച്ചുവിലങ്ങുകളിൽ ജീവിതം അകപ്പെട്ട് മസ്തിഷ്കവും ആരോഗ്യവും പണയംവെച്ച് ചാർജാവുന്ന ന്യൂജൻ. ആഘോഷ യാമങ്ങൾക്ക് ചിയേഴ്സ് അടിക്കുന്ന അഭ്രപാളിയിലെ നായകന്റെ കുപ്പായത്തിലെ എണ്ണക്കറുപ്പ് ഹൃദയാന്തരങ്ങളിൽ ഏറ്റുവാങ്ങിയ ഷണ്ഡത്തം നിറഞ്ഞ യുവത്വം. കഞ്ചാവിന്റെയും കൊക്കൈനിന്റെയും ട്രിപ്പിങ്ങിൽ സ്വന്തം ബന്ധങ്ങൾ മറന്ന സമൂഹമായി പരിണമിക്കുമ്പോൾ, മദ്യവും ലഹരിയും രസക്കൂട്ടുകളായി ജീവിതം ആടിത്തീർത്ത, മരണാനന്തരവും മദ്യം നുകരാനായി സ്മശാനഭൂമികയിൽ മുന്തിരിവള്ളികൾ നട്ടുവളർത്തണമെന്ന് വാശിപിടിച്ച സമൂഹത്തിനോട് മദ്യം സർവ്വ തിൻമയുടെയും താക്കോലാണെന്ന് പഠിപ്പിച്ച് ലഹരിയെ പടിക്ക് പുറത്താക്കി മദ്യ വിമുക്ത രാജ്യം സാധ്യമാണെന്ന് പഠിപ്പിച്ച പ്രവാചകാധ്യാപനങ്ങൾ പതിനാലു നൂറ്റാ- കൾക്കിപ്പുറത്തും പത്തരമാറ്റോടെ ജ്വലിച്ച് നിൽക്കുമ്പോൾ പ്രവാചക സന്ദേശങ്ങളെ ഉയർത്തിപ്പിടിച്ച്...

പ്രസംഗം - അനൗണ്‍സ്‌മെന്റ്‌


🔈 വിഷയത്തിന്റെ മർമമറിഞ്ഞ്, ഖുർആനികസൂക്തങ്ങളും ഹദീസുകളും ചരിത്രവും വർത്തമാനവും ഇണക്കിച്ചേർത്ത് അനുവാചക ഹൃദയാന്തരങ്ങളിൽ മാറ്റത്തിന്റെ ആന്തോളനങ്ങൾ സൃഷ്ടിക്കുന്ന ശ്രോതാക്കളുടെ മനസ്സുമായി പറക്കുന്ന ചിറകുള്ള പ്രഭാഷണ ശൈലിയുടെ ഉടമ, പ്രഭാഷണ വേദിയിലെ രജത ശോഭ ഉസ്താദ്...........മീലാദുന്നബി കൺ വെൻഷനിൽ ഇന്ന് രാത്രി 7.00 മണിക്ക് ..............മദ്രസയിൽ അഭിസംബോദനം ചെയ്യുകയാണ്. അസ്തമയ സൂര്യൻ തന്റെ ദൗത്യനിർവ്വഹണം കഴിഞ്ഞ് പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ ചെഞ്ചോപ്പ് തീർക്കുന്ന ഇന്നിന്റെ സായം സന്ധ്യയിൽ വിജ്ഞാനത്തിന്റെ നറു മുത്തുകൾ വാരിയെടുക്കുവാനും പുണ്യം കരകതമാക്കുവാനും എല്ലാ ദീനീ സ്നേഹികളെയും ഇന്ന് രാത്രി 7.00 മണിക്ക് സ്ത്രീകൾക്കും പ്രത്യേകം സൗകര്യം ഒരുക്കിയ പ്രൗഢവിശാലമായ ................. മദ്രസ അങ്കണത്തിലേക്ക് ക്ഷണിക്കുകയാണ് സ്വാഗതം ചെയ്യുകയാണ്.


🔈 ശാബ്ദിക ചാരുതയുടെ മഴവില്ലഴകുകൾ തീർക്കുന്ന വാക് വിലാസത്തിനുടമ, അനർഗ്ഗളം നിർഗ്ഗളം പ്രവഹിക്കുന്ന ഇൽമിന്റെ മണിമുത്തുകൾ സരസമായി ശ്രോതാക്കളിലേക്കെത്തിച്ച് ജനഹൃദയങ്ങളെ തന്റെ വാക്ക് ധ്വാരണികൊണ്ട് പിടിച്ചിരിത്തുന്ന മുസ്ലിം കൈരളിയുടെ അനുഗ്രഹീത പ്രഭാഷകൻ...

ദഫ്, കലാപരിപാടികള്‍ - അനൗണ്‍സ്‌മെന്റ്‌

🔈 മീലാദുന്നബിയുടെ ഭാഗമായി ..........മദ്രസ സംഘടിപ്പിക്കുന്ന ഇശ്ഖിന്റെ മിസ്ക്പുരട്ടിയ മദ്ഹ് കീർത്തനങ്ങളാൽ മദീനയിലേക്ക് ശ്രോതാക്കളുടെ മാനസ്സാന്തരങ്ങളെ മേയാൻ വിടുന്ന, ആശിഖീ ഖൽബകങ്ങളിൽ കുളിർ മഴ പെയ്യിപ്പിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും, ഇമ്പമാർന്ന മദ്ഹിന്റെ ഇശലിനൊത്ത് താള രാഗ ലയങ്ങളൊത്ത് ചേർന്ന അനുവാചകരുടെ കണ്ണിനും കാതിനും കുളിർമയേകുന്ന ദഫ് പ്രദർശനവും മദ്രസാങ്കണത്തിൽ ഇന്ന് രാത്രി നടത്തപ്പെടുമ്പോൾ, പാടിയും പറഞ്ഞും പുതുതലമുറ പ്രവാചകനെ അടുത്തറിയുമ്പോൾ കലാപരിപാടികൾ ആവോളം ആസ്വദിക്കാനും പുണ്യം നേടുവാനും ഏവരെയും ഇന്ന് രാത്രി പ്രൗഢവിശാലമായ ............മദ്രസ അങ്കണത്തിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു.


🔈 ഇസ്ലാമിക കലയുടെ സർവ്വ സൗന്ദര്യവും ആവാഹിച്ച ഇമ്പമാർന്ന കലാപരിപാടികൾ സർഗ്ഗ താള ലയ സമന്വയം തീർത്ത് കലാവസന്ത പേമാരിയായി ..........മദ്രസ്സ അങ്കണത്തിൽ പെയ്തിറങ്ങുമ്പോൾ മദ്ഹുർറസൂലിന്റെ വിസ്മയ ലോകത്തിൽ അലിഞ്ഞു ചേരാനും ഇശലിനൊത്ത് ധ്രുതഗതിയിൽ മെയ് വഴക്കവും ഒത്തിണക്കവും കൈമുതലാക്കി പ്രേക്ഷകരുടെ കണ്ണഞ്ചിപ്പിക്കുന്ന, മദ്രസ വിദ്യാത്ഥികളുടെ ദഫ് പ്രദർശനം നേരിൽ കാണുവാനും മിഗ്രിബ് നമസ്കാരാനന്തരം നിങ്ങളുടെ മഹനീയ സാന്നിധ്യം ഞങ്ങൾ ക്ഷണിക്കുകയാണ്.

ബുര്‍ദ്ധ ആലാപനം - അനൗണ്‍സ്‌മെന്റ്‌


🔈 സ്നേഹാർദ്ധതയുടെ സുഗന്ധം പരത്തി, മനസ്സകങ്ങൾ മദീനയിലെ മണൽ തരിയാവാൻ വെമ്പൽക്കൊള്ളുന്ന, ആശിഖീങ്ങളിൽ മുഹബ്ബത്തുന്നബിയുടെ മന്ദമാരുതനായി, ഇശ്ഖിന്റെ കുളിർതെന്നലായി, പ്രേമപരവശയതയുടെ അനന്ത നീലിമയിലേക്ക് ചിറകടിപ്പിച്ച് ആത്മാനുഭൂതിയുടെ സാഗരങ്ങളിലേക്ക് ഊളിയിട്ട് മദ്ഹുന്നബിയുടെ തിരയടങ്ങാത്ത സ്നേഹസാഗരം തീർക്കുന്ന, ഇഖിന്റെ രാജകുമാരൻ ഇമാം ബൂസൂരി (റ) വിന്റെ വിശ്രുത കാവ്യ തല്ലജം ഖസ്വീദത്തുൽ ബുർദ്ധ മജ്ലിസിലേക്ക് പുണ്യം നുകരുന്നതിനായി എല്ലാ ദീനീ സ്നേഹികളെയും മദ്രസ ഹാളിലേക്ക് ഹൃദ്യമായി ക്ഷണിക്കുകയാണ്.


🔈 ആത്മചൈതന്യത്തിന്റെ നിലാപ്രകാശമായി, പ്രേമ സായൂജ്യം തേടുന്ന പ്രവാചകാനുരാഗികളുടെ ദാഹ ശമനിയായി മദ്ഹുന്നബിയുടെ വാതായാനങ്ങൾ തുറന്നിടുന്ന ഇമാം ബൂസൂരിയുടെ ഖസ്വീദത്തുൽ ബുർദ്ധ ആലാഫിന് അലിഫോതിയ ............... മദ്രസയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഇന്ന് രാത്രി 8.00 മണിക്ക് പ്രൗഡ ഗംഭീരമാവുകയാണ്.


  1♥മാനവയുഗത്തിന് ശാന്തി ദൂതുമായി റബീഇന്റെ പൊന്നമ്പിളിക്കീറ് പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യമാവുമ്പോൾ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും മർഹബ ഗീതത്തിന്റെ മാറ്റൊലികൾ ഉയർന്നു കേൾക്കുകയായി

2❤അധമ സഞ്ചാരത്തിന്റെ പര്യായമായിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യൻ സമൂഹത്തെ നീതിയുടെയും സത്യത്തിന്റെയും കാവലാളുകൾ എന്ന നിലയിലേക്ക് കൈപിടിച്ചാനയിച്ച പുണ്യ റസൂൽ (സ്വ)

3❤പതിനാല് ശതകം മുമ്പ് ജാഹിലിയ്യത്തിന്റെ ഘനാഡകാരത്തെ കീറി മുറിച്ച് കൊണ്ട് അറേബ്യയുടെ വിരിമാറ്റിലേക്ക് ഇസ് ലാമിന്റെ വെളിച്ചം കൊളുത്തിയ തിരുനബി(സ്വ)

4❤മനുഷ്യത്വം മരുപ്പച്ച കിടക്കെ അന്യമായിരുന്ന മണലാരുണ്യത്തെവിശ്വാസത്തിന്റെ വിജ്ഞാനത്തിറ്റെയും രാജവീഥിയിലേക്ക് നയിച്ച തിരുനബി(സ്വ)

5❤സാംസ്കാരികവും ധാർമികവുമായി മനുഷ്യസമൂഹം ധർമ ച്യുതിയിൽ അഭിരമിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിയതവും നീതിനിഷ്ഠവുമാർന്ന ഒരു ദർശനത്തിലൂടെ ലോകത്തെ ധാർമ്മികമായി സംസ്കരിച്ചെടുത്ത തിരുനബി(സ്വ)

6❤അധർമ്മങ്ങളുടെ മരുക്കാറ്റിൽ കരുവാളിച്ച കാളരാത്രികൾക്ക് പൂർണ്ണ വിരാമമിട്ട് തിങ്കളും താരങ്ങളും തൂവെള്ളി കതിർ തിളങ്ങുന്ന പൗർണമി രാവിൽ അനവധി ഇലാഹീ ദൃഷ്ടാന്തങ്ങളുടെ സാന്നിധ്യത്തിൽ മണ്ണിൽ നിന്ന് വിണ്ണോടു ചേർന്ന പ്രകാശഗോപുരമായി ഉദിച്ചുയർന്ന പുണ്യ പ്രവാചകൻ (സ്വ)

7❤മണലാരുണ്യത്തെ മലർവാടിയാക്കി തീക്കാറ്റിനെ കുളിർ തെന്നലാക്കി അന്ദകാരത്തെ അത്യുജ്ജല പ്രകാശമാക്കി കടന്ന് പോയ പുണ്യ നബി(സ്വ)

8❤അനുഭൂതി ദായകമായ ഉദ്യാനത്തിലെ രാജമല്ലിയായി ജനഹൃദയങ്ങളിൽ സത്യ സുഗന്ധം പരത്തിയ മുത്ത് നബി(സ്വ)

9❤മലിനമായ മാനവ മനസ്സിനെ മാധുര്യമൂറുന്ന മലർവാടിയാക്കിയ പുണ്യ റസൂൽ(സ്വ)

10❤മാന്യതകളുടെ അതിർവരമ്പുകൾ ലംഘിച്ച് കുടിച്ച് കൂത്താടി മദിച്ച് നഗ്നതാണ്ഡവമാടി അജ്ഞതയുടെ അശ്ലീലതയുടെ ലോകത്ത് ജീവിച്ച ജനസാമാന്യത്തെ ഇഖ്റഇന്റെ സമരകാഹളത്തിലൂടെ ലോകത്തിന്റെ മനസ്സ് മാറ്റിയ മുത്ത് നബി(സ്വ)

11❤സൃഷ്ടിപൂജയുടെ കനത്തു കെട്ടിയ ഇരുട്ടറകളിൽ നിന്ന് ഏകത്വ ഉപാസനകളുടെ നിറവെളിച്ചം പടർന്ന രാജപാതയിലേക്ക് മാനവലോകത്തെ കൈ പിടിച്ചാനയിച്ച സ്നേഹദൂതർ മുഹമ്മദ് മുസ്ത്വഫാ (സ്വ)

12❤ശവകല്ലറകൾ പോലുo മുന്തിരിവള്ളികളുടെ ശീതളച്ചായയിൽ പണി തീർക്കണമെന്ന് വസ്വിയ്യത്ത് ചെയ്ത് ജീവിത സപര്യയെ മദ്യാസക്തിയുടെ മാന്ത്രിക വലയങ്ങളിൽ മയക്കിയ അറേബ്യൻ ജനതയിൽ മദ്യവിരോധത്തിന്റെ വിപ്ലവ ധ്വനികൾ തീർത്ത ലോകനേതാവ്

13❤ആദർശത്തിന്റെ പെരുവഴികളിൽ കനലെരിയുന്ന വൈരികൾക്കെതിരെ ആത്മ നിബന്ധതയുടെ അനിർവചനീയ സന്ദേശങ്ങൾ സംവേദനം ചെയ്ത് സമൂഹത്തിന് സമർപ്പിച്ച മാനവരാശിയുടെ സമുധാരകൻ നബി (സ്വ)

14❤അലിവിന്റെ മനോ മന്ത്രങ്ങൾ അസ്തമിച്ച അറേബ്യൻ മണൽകാടുകളിൽ മാനവമൈത്രിയുടെ മനോഹര സൗധങ്ങൾ പണിത് മാനവരാശിക്ക് മാതൃകകൾ സൃഷ്ടിച്ച പട്ടിണിയുടെ പരിദേവനങ്ങളും പടപ്പാടുകളുടെ പ്രതിധ്വനികളും കേട്ട് ബധിരകർണരായ ബദവികൾക്ക് ഇടയിൽ സ്വൈര്യ ജീവിതത്തിന്റെ വജ്ര രേഖകൾ വരച്ച് കാണിച്ച തിരുനബി(സ്വ)

15❤മദ്യകമാഴുകാത്ത ദിനരാത്രങ്ങൾ അസാധ്യമായി കരുതിയിരുന്ന ആറാംനൂറ്റാണ്ടിലെ അറേബ്യൻ ജനതയെ മദ്യ വിരോധനത്തിന്റെ മകുടോദാഹരണങ്ങളാക്കി മാറ്റിയ വിശ്വ നായകൻ(സ്വ)

16❤പെണ്ണിനും മദ്യത്തിനും വേണ്ടി പോരടിച്ച് നടന്നിരുന്ന കാട്ടറേബ്യൻ സമൂഹത്തെ ഉത്തരാധുനിക യുഗത്തിന്റെ ഉത്തരിയതയിൽ കയറി നിന്ന് ഉഛയിസ്തരം ഉൽഘോഷിക്കാൻ മാത്രം ഉന്നതരും ഉത്തമരും ആക്കി മാറ്റിയ തിരുനബി (സ്വ)

17❤കാല പ്രവാഹത്തിന്റെ വിപ്ലവ വീധികളിൽ കടപുഴകാത്ത സാംസ്കാരിക്ക സമൂഹത്തിന്റെ അജയ്യനായ നേതാവ് കോടാനുകോടി മുസൽമാന്റെ മനസിലെ മാണിക്യ കൊട്ടാരത്തിൽ അധിവസിക്കുന്ന രാജകുമാരൻ സർവരെ ആലം അഹ്മദ് മുജ്തബ മുഹമ്മദ് നബി (സ്വ)

18❤മാനവ മനസ്സുകളിൽ പരിവർതനത്തിന്റെ പടപ്പാട്ട് പാടി അന്ധതയുടെ അഗാഥ ഗർത്തങ്ങളിൽ ആപതിച്ചിരുന്ന ഒരു ജനതയെ സത്യത്തിന്റെ സമാധാനത്തിന്റെ സാഹോദര്യത്തിന്റെ സുന്ദര തീരത്തേക്ക് കൈപിടിച്ച് ആനയിച്ച പ്രവാചകൻ (സ്വ)

19❤മാല മൗലിദുകളെ ശിർക്കൻ വാറോലകളാക്കി പ്രവാചക പ്രേമികളെ മുശ്രിക്കുകളാക്കി വാടക വായാടികളുടെ വാചാടോപങ്ങൾ കൊണ്ട് നിലനിൽപ് തേടുന്ന മുജാഹിദുകളുടെ പാതിരി മതത്തിന് മുസ്ലിം മനസ്സിൽ ഇടമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് മാല മൗലിദ് ചൊല്ലിയും മദ്ഹ് കീർത്തിച്ചും കുഞ്ഞിളം പ്രായത്തിലെ പിഞ്ചോമനകൾ മുതൽ സ്നേഹ രണീയരായ കാരണവന്മാർ വരെ അണിനിരന്ന പ്രവാചക പ്രകീർത്തന ജാഥയാണ് ഈ വഴിത്താരകളെ ധന്യമാക്കി കടന്നു വരുന്നത്

20❤പ്രവാചക പ്രേമത്തിന്റെ തേനൂറുന്ന ഭാഷയ്ക്ക് ഇമ്പമാർന്ന ഈണം നൽകി കുഞ്ഞിളം പ്രായത്തിലെ പിഞ്ചു മക്കൾ രാഗ നഷ്ടമായി താളബദ്ധമായി ചുവടു വെച്ച ഹൃദയഹാരിയായ ദഫ് മേളത്തിന്റെ വശ്യസുന്ദരമായ ദൃശ്യകാഴ്ചകളൊരുക്കി ഈ മദ്ഹ് റാലിയെ അലങ്കരിക്കുമ്പോൾ ആശിർവദിക്കുക......

21❤ആദർശ വൈരികളുടെ അന്തർ തലങ്ങളിൽ വിഹ്വലതകളുടെ വെള്ളിടികൾ തീർത്ത് പ്രവാചകനുരാഗികളുടെ അക ഖൽബുകളിൽ ആനന്ദത്തിന്റെ കുളിർ മഴ വർഷിച്ച് വിശ്വസ സാകല്യത്തെ അനുഗ്രഹിച്ച പുണ്യദൂതർക്ക് സ്നേഹ പൂക്കളർപ്പിച്ചിതാ ഈ രാജവീഥിയെ ധന്യമാക്കി കടന്നു വരുന്നു.....

22❤ചരിത്രത്തിന്റെ ഗഗന വിശാലതയിൽ അർക്കനെ വെല്ലും പ്രശോഭമുറ്റിയ മഹാ ജ്യോതിസ്സ് ചിതലരിച്ച ചിന്തകൾക്ക് കീഴെ അസ്ഥിമാടങ്ങളായി തീർന്ന മനുഷ്യ ചേതനക്ക് നവോന്മേഷത്തിന്റെ അമൃത വിയൂഹം നൽകിയ വിശ്വ മഹിതാവ് നൂറെ മുജസ്സം താജ് ദാറെ മദീന മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം ഇമ്പമേറിയ മധുരിമ പകരുന്ന ഇശലുകളും മൗലിദ് പാരായണത്തിന്റെ ആത്മീയാനുഭൂതികളുമുണർത്തി കൊച്ചു കിടാങ്ങളുടെ സർഗവസന്തത്തിന്റെ പ്രഫുല വീചികളോടെ .......... മദ്റസയുടെ നബിദിന റാലിയാണ് കടന്നു വരുന്നത്

23❤ഭൗതിക ജ്ഞാനത്തിന്റെ അക്ഷര പുര കയറാതെ വൈജ്ഞാനിക വിപ്ലവത്തിന്റെ ജ്യോതിർ വെട്ടമായ് വിശ്വമാനവികതയ്ക്ക് വഴികാട്ടിയ സ്നേഹദൂതരുടെ പുണ്യ വസന്തത്തിന് ആയിരമായിരം അഭിവാദനത്തിന്റെ പുഷ്പാഞ്ജലികൾ തീർത്ത് പ്രവാചക സ്നേഹത്തിന്റെ ധന്യമായ അനുഭവ ചാർത്തായിക്കൊണ്ടുള്ള മദ്ഹ് റിലയാണ് ഈ പുണ്യ വീഥിയെ ഹർഷപുളകിതമാക്കി കടന്നു വരുന്നത്


24💜 അക്രമത്തിലും അരാജകത്വത്തിലും അന്ധതയിലും അന്ധകാരത്തിലും ആടിത്തിമർത്ത ആറാംനൂറ്റാണ്ടിലെ അറേബ്യൻജനതയെ അജ്ഞതയിൽനിന്ന് അറിവിൻറെ വെളളിവെളിച്ചത്തിലേക്കും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയാരാമത്തിലേക്കും ആനയിച്ച ആറ്റൽ നബിയുടെ......


25💜 കളളിലും കാമക്കൂത്തിലും ലയിച്ചും കല്ലിനെപൂജിച്ചും കൂരിരുളിൽ കറങ്ങിയ കാട്ടാളമാനസരിൽ കമനീയധർമ്മമന്ത്രമോതിയ കാരുണ്യപ്പൂ നബിയുടെ...


26💜 അവശരുടെ ആശ്രയമായി..അഗതി-അനാഥകളുടെ ആശാഗേഹമായി ആലംബഹീനരിൽ ആശ്വാസത്തെളിനീരായി.. അതിസുന്ദരജീവിതം കാഴ്ചവെച്ച ആദരദേഹം അമ്പിയതാജാ-രാജാ...ഖോജാ.. ത്വാഹാനബിയുടെ...


27💜 അന്തരീക്ഷത്തിൽ വട്ടമിട്ട് പറക്കുന്ന പറവകൾ മുതൽ കടലാഴിയിൽ നീന്തിക്കളിക്കുന്ന മൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന...സത്യദീപം..സ്നേഹസ്വരൂപം..സഹനസ്തൂപം..മുത്ത് മുസ്ഥ്വഫ തങ്ങളുടെ..
അശാന്തഭൂമിയിൽ പ്രശാന്തസുന്ദരദീനിൻറെ മധുരമന്ത്രമോതിയ സാന്ത്വനപ്പ്രദീപം..അന്ത്യപ്രവാചകപ്രഭുവിൻറെ


28🧡 പോരിന് മാത്രം നേരം കണ്ടെത്തിയ ക്രൂരവൈരമാനസരിൽ നേരിൻമാരിവർഷിച്ച സ്നേഹപാരാവാരം മുത്ത്മുസ്ഥ്വഫ തങ്ങളുടെ..


29🧡 അന്തിമാനചന്ദ്രനും,കാന്തിചിന്തും റാന്തലും നാണിച്ച് തലതാഴ്ത്തുന്ന മികയ്ന്ത ചന്തമിൽ മുന്തിയ ത്വാഹതിരുനബിതങ്ങളുടെ..


30🧡 അലിവിൻ നിലാവായി,അറിവിൻനിറബഹ്റായി,അദബിൻമധുവായി,അതിശോഭിതജീവിതം വാർത്ത ആറ്റൽനബിയുടെ..


31🧡 കുലമഹിമക്ക് വേണ്ടി നിസാരപ്രശ്നങ്ങളിൽ പോലും പരസ്പരം പോരടിച്ച് ജീവിതംതുലച്ച കാട്ടാളരിൽ സമാധാനപാനം നിറച്ച ആർദ്രതാദീപം സത്യനബിയുടെ...


32🧡 ധർമ്മം വറ്റിയ അധമരിൽ സംസ്കാരശോഭനിറച്ച് ധർമ്മമേറ്റി,ജ്ഞാനമാറ്റേകിയ,മുത്താറ്റൽ നബിയുടെ...


33🧡 ഇരുട്ടിൽ തപ്പിയ കാട്ടാളരിൽ ധർമ്മവെട്ടം പരത്തി സ്നേഹവഴിവെട്ടിയ
സാന്ത്വനപ്പകിട്ട്,മുർതളാമുസമ്മിൽ നബിയുടെ...

34🧡 വർണ്ണവിവേചനത്തെ പടികടത്തി കറുകറുത്തവരെയ വെളുവെളുത്തവരെയും ഒരേ ഐക്യച്ചരടിൽ കോർത്ത ഉത്തമസൃഷ്ടി മുത്ത്നബിതങ്ങളുടെ...

35🧡 മാനവികതയുടെ മഹിതസന്ദേശമോതി മർത്യകുലത്തിന് മാർഗദർശനം പകർന്ന മാതൃകാമുത്ത്...ആദരപ്പൂനബിയുടെ..

36🧡 ആതിരപ്പ്രഭയും, ചന്ദ്രികശോഭയും, താരകത്തെളിമയും, റാന്തലിൻ കാന്തിയും തലതാഴ്ത്തുന്ന സൗന്ദര്യസ്വരൂപം ത്വാഹാതിരുനബിയുടെ...

37🧡 അരാജകത്വത്തിൻറെ കരാളഹസ്തങ്ങളിൽ പിടഞ്ഞ് സുരലോകവീഥിമറന്ന അജ്ഞരിൽ അറിവിൻറെ കെടാത്ത കൈത്തിരി സമ്മാനിച്ച ത്വാഹാതിരുനൂറിൻറെ....


38🧡 കനിവിൻ ഹിമമായി,കൗതുക സുമമായി,മക്കാദിക്കിൽ..പ്രഭപരത്തിയധർമ്മവിളക്ക്..പുന്നാരനബിയുടെ....
 
39🧡 ആക്ഷേപകർക്ക് പുഞ്ചിരിയേകി,അക്രമികൾക്ക് ക്ഷമാസൂനമേകി,ആർദ്രതകൈവെടിയാതെ ആരിലും സ്നേഹസുധയേകിയ അന്ത്യപ്രവാചകപ്രഭുവിൻറെ...

40🧡 മലകളും,അലകളും ഗോളങ്ങളും ഓളങ്ങളും ആകാശവും പ്രകാശവും എന്നല്ല സർവ്വചേതന/അചേതന സൃഷ്ടിപ്പിൻറെ കാരണക്കാരായ കാരുണ്യപ്പൂനബിയുടെ...

41💙 കഷ്ടതഅനുഭവിക്കുന്നവർക്ക് ഇഷ്ടരായ,അഷ്ടദിക്കിലഖിലരുടെയും ഇഷ്ടസ്രേഷ്ഠകേന്ദ്രമായ മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠവൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ...

42💙 സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യനിധി സമ്മാനിച്ച്..ഔന്നിത്യത്തിലേക്കാനയിച്ച..ചിത്തിരമുത്തൊളി....മുർതളാ..മുസമ്മിൽ നബിയുടെ......

43💙 അനുരാഗത്തിൻറെ അലമാലകൾതീർത്ത് അപദാനവരികളും,വരകളും വരച്ച് വിശ്വാസികളിലിഷ്ഖ് നട്ട ആശിഖീങ്ങളുടെ അമരക്കാരായ ഹസാനുബ്നു സാബിത് തങ്ങളുടെയും,കഅബ് ബ്നു സുഹൈർ തങ്ങളുടെയും,ഇമാം ബൂസ്വൂരി തങ്ങളുടെയും,സുൽത്വാനുൽ ആശിഖീൻ രിഫാഈ തങ്ങളുടെയും ഇശ്ഖിൻറെ സരണിയിൽ നമുക്കും സഞ്ചരിക്കാം എന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്.....

44💙 സുന്നീകൈരളിയെ മദീനയോട് ചേർത്ത ഇശ്ഖൂറും പ്രതിഭകളായ....മമ്പുറം തങ്ങളുടെയും വെളിയങ്കോടുമർഖാളിതങ്ങളുടെയും, അനുരാഗപാതയിൽ നമുക്കും ഗമിക്കാമെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്....

45💙 ഇബ് ലീസും കൂട്ടരും അന്ത്യനാൾ വരെ ചങ്ക്പൊട്ടി അലറിയാലും  മുത്ത്നബിയുടെ മീലാദാഘോഷത്തെ ഈ ഭൂലോകത്ത് നിന്ന് തുടച്ച്നീക്കാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...

46💚 പുന്നാരനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,കുഫ്റും ബിദ്അത്തുമാക്കി...ഉറഞ്ഞുതുളളുന്ന ബിദഈകോമരങ്ങൾക്കെതിരെ മുത്തിൻറെ മദ്ഹൂറും സ്വരത്താൽ പ്രതിഷേധത്തിര സൃഷ്ടിച്ച്കൊണ്ട്...

47💚 ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..


48💚 മദ്ഹുന്നബിയിൽ ലയിച്ച്,ദഫിൻറെ താളത്തിലടിവെച്ച്
(.മിഫ്താഹുൽ ഉലൂം)മദ്രസയുടെ കുരുന്നുകളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അണിചേർന്ന അത്യുജ്വലറാലിയാണ് ഈ വീഥിയെ അക്ഷരാർത്ഥത്തിൽ പുളകച്ചാർത്തണിയിച്ച് കൊണ്ട് കടന്ന് വരുന്നത്)..

49 മാനവരാശിയുടെ ഭാവി ഭാഗധേയം നിർണ്ണയിച്ച മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിച്ച്, മൃഗീയ വികാരങ്ങൾക്കടിമപ്പെട്ട ഒരു കൂട്ടം നാടോടികളെ നേർമാർഗ്ഗത്തിന്റെ ഗോപുരങ്ങൾ തുറന്ന് കാണിച്ച്, അമാനുഷികതകളെക്കൊണ്ട് അറേബ്യയെ അമ്മാനമാടിയ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വഅ)                      


 50 ജീവിതം ആദർശമാക്കിയ, ആദർശം അഭിമാനമാക്കിയ, അഭിമാനം ആവേശമാക്കിയ, ആവേശം ആഹ്ലാദമാക്കിയ ആ രമ്പ ദൂതർ മുഹമ്മദ് നബി (സ) യുടെ        


51 ജാതി മത വർഗ്ഗ വർണ്ണ വംശ വിവേചനമില്ലാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ വിശ്വാസിയല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച പ്രവാചകൻ മുത്ത് മുഹമ്മദ് (സ്വ) 

52 പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കുന്നത് ധർമ്മമാണെന്നും, തൊഴിലാളിക്ക് വിയർപ്പ് വറ്റും മുമ്പ് വേതനം നൽകണമെന്നും ലോകത്തോട്‌ പ്രഖ്യാപിച്ച നന്മയുടെ നേതാവ് മുഹമ്മദ' നബി (സ്വ) 


 
53 അറേബ്യൻ മണലാരണ്യത്തിലെ മലർവാടിയിൽ മദീന മുനവ്വറയിൽ മന്ദമാരുതന്റെ തലോടലേറ്റ് മയങ്ങുന്ന മാനവകുലത്തിന്റെ മോചകൻ ,140 കോടി മുസൽമാന്റെ ചങ്കിലെ ചോരയായ, നെഞ്ചിലെ തുടിപ്പായ, ഖൽബിന്റെ കുളിരായ അശ് റഫുൽഹൽ ഖ് മുത്ത' മുസ്ത്വഫാ (സ്വ)യുടെ            

54 ആയിരത്തി നാനൂറാണ്ടുകൾക്കപ്പുറം അന്ധകാരനിബിഡമായിരുന്ന അറേബ്യൻ മണലാരണ്യത്തിലെ അപരിഷ്കൃതരോടും അന്ധവിശ്വാസങ്ങളോടും അടരാടി തൗഹീദിന്റെ അമര ധ്വനി മുഴക്കി സത്യദീനിന്റെ ശത്രുക്കള സ്നേഹത്തിലൂടെയും സഹനത്തിലൂടെയും സഹിഷ്ണുതയിലൂടെയും സഹവർതിത്വത്തിലൂടെയും ഇസ്ലാമിന്റെ ഇഷ്ട സേവകരാക്കിയ മുഹമ്മദ് നബി(സ്വ)  

55 കൈയ്യൂക്കും കുലമഹിമയും കാര്യക്കാരായിരുന്ന ഒരു ജനതക്ക് ന്യായാ- ന്യായങ്ങളുടെ വകതിരിവ് കാണിച്ച് പ്രവാചകർ കടന്ന് വന്നപ്പോൾ അറേബ്യയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി, മുത്ത് നബിയുടെ നീതിപീoത്തിൽ നിന്ന് നീതിയുടെ രുചിയറിഞ്ഞ് ,അജ്ഞതയുടെ അന്ധകാരത്തിൽ പെട്ട് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും അറിയാതിരുന്ന, പൈശാചികതയുടെ പ്രണയികളായി അപഥ സഞ്ചാരം നടത്തി യിരുന്ന ജനസഞ്ചയത്തെ വിജ്ഞാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ശാന്തജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ, മലിനമായ മാനസങ്ങളെ മാധുര്യമുള്ളതാക്കിയ മുഹമ്മദ്‌ നബി(സ്വ)

56 വിണ്ണിൽ വർണ്ണങ്ങൾ വാരി വിതറി മണ്ണിൽ മാനവ - മനതാരിൽ മാരിവില്ല് തീർത്ത് മധുവൂറും ചിന്തകൾ ചേർത്ത് ആദ്യവസന്തത്തിന്റെ പൊൻപുലരി പിറക്കുകയായി.         

 57 സ്നേഹത്തിന്റെ സഹനത്തിന്റെ സഹിഷ്ണുതയുടെ സമർപ്പണത്തിന്റെ സഹവർതിത്വത്തിന്റെ സുകൃതത്തിന്റെ സുവിശേഷങ്ങൾ ലോകത്തിന് സമർപ്പിക്കാൻ സർവ്വശക്തൻ നിയോഗിച്ച സ്നേഹ പ്പൂങ്കാവനത്തിന്റെ പിറവിയുടെ പുണ്യം പൂത്ത മാസം.                   

58     അണ്ഡകടാഹത്തിലെ അനന്ത കോടി ചേതന - അചേതന വസ്തുക്കളും വാഴ്ത്തിക്കൊണ്ടിരിക്കുന്ന സർേവ്വാന്നതരിലും മഹോന്നതരായ മാണിക്യ മുത്തിന്റെ ജനനത്തിന്റെ സുകൃതം നേടിയ ധന്യമാസം.                      

59 മാനവികതയുടെ മാനുഷിക മൂല്യങ്ങളുടെ കാവൽക്കാരൻ, മർദ്ദിതന്റെ സ്ത്രീത്വത്തിന്റെ മോചകൻ.                



60 സത്യത്തിന്റെ സൽവ്യത്തികളുടെ സംരക്ഷകൻ.          



 61 വിദ്യയുടെ വെളിച്ചത്തിന്റെ വിതരണക്കാരൻ.   


62 അജ്ഞതയുടെ അന്ധതയെ വിജ്ഞാനത്തിന്റെ വെട്ടം നൽകി നേർവഴി നടത്തിയ അഹങ്കാരത്തിന്റെ അവതാരങ്ങളെ വിവേകത്തിന്റെ വാൾ കൊണ്ട് വിധേയ പ്പെടുത്തിയ വിദ്വേഷത്തിന്റെ വിനാശങ്ങളെ സഹന സമരം കൊണ്ട് വശപ്പെടുത്തിയ ::: തിങ്കളിന്റെ തങ്കശോഭ ത്വാഹാറ സൂലിന്റെ (സ്വ.അ) ജന്മാനുഗ്രഹമാസത്തിൽ 


 63 വിശ്വാസമാനസങ്ങളിൽ മദ്ഹിന്റെ ,പ്രണയ പ്രകീർത്തനങ്ങളുടെ വരികൾ വാമൊഴിയായും വരമൊഴിയായും, കുളിർക്കാറ്റായി വീശൂകയായ്‌, പൂമാരിയായി പെയ്യുകയായി........ ത്വാലഅൽ ബദ് റൂ ..സ്നേഹ റസൂൽ (സ്വ.അ) കാലത്തിന്റെ വെളിച്ചം     



64 മാനവകുലത്തിന് ശാന്തിയുടേയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹനത്തിന്റെയും സഹവർത്വത്തിന്റെയും സദാചാരത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സന്ദേഷം നൽകി സത്യദീൻ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ്വ)യുടെ                   


65 മാനവ മഹിത മകുട മധുരിമ മരതക കനക കലവറയുടെ കനക കാന്തികൾ കമനീയ കാന്തികൾ കതിരിട്ട് കാണാൻ കളമൊരുക്കിയ കാരുണ്യത്തിന്റെ കാവലാൾ ത്വാഹാ സൂലിന്റെ ........       


66 അജ്ഞതയുടെയും അന്ധകാരത്തിന്റെയും വഴിയിടങ്ങളിൽ നട്ടം തിരിഞ്ഞിരുന്ന സമൂഹത്തെ വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ധാവള്യത്തിലേക്ക്‌ വഴി നടത്തിയ വിശ്വവിമോചകൻ     


 67 വിശ്വാസത്തിന്റെ വിജ്ഞാനത്തിന്റെ വിനയത്തിന്റെ വിജയവിളംബരം മുഴക്കി വിപ്ലവത്തിന്റെ വിരേ തിഹാസം രചിച്ച വീരനായകൻ വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ .....

2 Comments

Post a Comment

Previous Post Next Post

Hot Posts