CLASS 11 TAFSEER 7 | SKSVB | Madrasa Notes

نصيحة حبيب النجار
ഹബീബുന്നജ്ജാറിന്റെ ഉപദേശം

بلغ حبيب.............................علی قتلهم
എന്റെ ജനത ഈസാനബിയുടെ (അ) ദൂതന്മാരെ കളവാക്കി എന്ന വാർത്തയും അവർ ദൂതന്മാരെ കൊല്ലാൻ തീരുമാനിച്ചു എന്ന വാർത്തയും ഹബീബുന്നജ്ജാറിന്റെ അടുക്കലെത്തി.

فأتی من أقصی.......................عن الرّسل
തന്റെ ജനതയെ ഉപദേശിക്കാനുള്ള ആഗ്രഹം ഉണ്ടായതിനു വേണ്ടിയും ദൂതൻമാരെ സംരക്ഷിക്കാൻ വേണ്ടിയും അദ്ദേഹം പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ദ്രുതഗതിയിൽ വന്നു.

فصدّق الرّسل.........................أسلوب
അദ്ദേഹം ദൂതന്മാരെ അംഗീകരിച്ചു. അദ്ദേഹം തന്റെ വിശ്വാസം പരസ്യമാക്കി. ഉപകാരപ്രദമായ രീതിയിൽ നല്ല വാക്കിലൂടെ തന്റെ ജനതയായ അദ്ദേഹം അഭിമുഖീകരിച്ചു.

*۞وجآء...............................المرسلين۞*
പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ആണൊരുത്തൻ ഓടി വന്ന് പറഞ്ഞു. എന്റെ ജനങ്ങളെ നിങ്ങൾ ദൂതൻമാരെ പിന്തുടരുക.

*۞اتّبعوا...............................مهتدون۞*
നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സൻമാർഗം പ്രാപിച്ചവരുമായിട്ടുള്ളവരെ നിങ്ങൾ പിന്തുടരുക.

*۞ومالی........................ترجعون۞*
ഏതൊരുവൻ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്റെ അടുത്തേക്ക് നിങ്ങളെ മടക്കപ്പെടുന്നുവോ. അവനെ ഞാൻ ആരാധിക്കാതിരിക്കാൻ എനിക്കെന്തു ന്യായം.

*۞ءأتّخذ من..........................ولاينقذون۞*
അവനു പുറമെ വല്ല ദൈവങ്ങളേയും ഞാൻ സ്വീകരിക്കുകയോ...? പരമകാരുണികൻ എനിക്ക് വല്ല ദോഷവും വരുത്താൻ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാർശ എനിക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല.അവർ എന്നെ രക്ഷപ്പെടുത്തുകയും ഇല്ല.

*۞إنّي إذا............................مبين۞*
അങ്ങനെ ചെയ്യുന്ന പക്ഷം തീർച്ചയായും ഞാൻ വ്യക്തമായ വഴികേടിലായിരിക്കുന്നു.

*۞إنّي ءامنت...................فاسمعون۞*
തീർച്ചയായും ഞാൻ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേൾക്കുക.

التفسير =
വിശദീകരണം

واتي رجل ....... عيسى عليه السلام
അന്താക്കിയ നഗരത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരാൾ (അത് ഹബീബുന്ന ജ്ജാറാണ് ) വേഗത്തിൽ വന്നു. തന്റെ ജനങ്ങൾ ഈ സാ നബി (അ) ന്റെ ദൂതൻമാരെ കളവാക്കിയിരിക്കുന്നു എന്ന് കേട്ടതിനാൽ

فقال ..... بالحق
എന്നിട്ടദ്ധേഹം ഉപദേശകനായി തന്റെ ജനങ്ങളോട് പറഞ്ഞു: എന്റെ ജനങ്ങളെ ... സത്യവുമായി നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ ദൂതൻമാരെ നിങ്ങൾ പിന്തുടരുക

اتبعوا ...... القويم
ഉപദേശത്തിന്റെ മേൽ ഒരു പ്രതിഫലവും ചോദിക്കാത്ത ഇവരെ നിങ്ങൾ പിന്തുടരുക. അവരാണെങ്കിലോ അല്ലാഹുവിന്റെ സുദൃഡമായ മാർഗ്ഗത്തിലേക്ക് സൻമാർഗ്ഗം പ്രാപിച്ചവരുമാണ്

فاذا اتبعتموهم ...... في طريقهم
അവരെ നിങ്ങൾ പിന്തുടർന്നാൽ അവരുടെ സൻമാർഗ്ഗത്തിലേക്ക് നിങ്ങളും എത്തിച്ചേരും അവരാണെങ്കിൽ അവരുടെ പ്രബോധനത്തിൽ ആത്മാർത്ഥതയുള്ളവരാണ് അവരുടെ വഴിയിൽ അവർ സൻമാർഗ്ഗം പ്രാപിച്ചവരുമാണ്

ولماذا لا........................العبادة له
ഞാൻ എന്തുകൊണ്ട് അവനെ ആരാധിക്കാതി രിക്കണം. എന്തുകൊണ്ട് ആരാധന അവന് മാത്രമാക്കാതിരിക്കണം.

فاللّه تعالی هو.....................الخلق جميعا
കാരണം അല്ലാഹുവാണ് എന്നെ പടച്ചത്. അവനിലേക്ക് ഖിയാമത് നാളിൽ നിങ്ങളെയും മടക്കപ്പെടും. മറ്റെല്ലാ വസ്തുക്കളെയും മടക്കപ്പെടുന്നതുപോലെ തന്നെ.

ليجازيهم علی أعمالهم
അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാൻ വേണ്ടി.

إن خيرا فخير ، وإن شرّا فشرّ
അത് നല്ല പ്രവർത്തനമാണെങ്കിൽ നിങ്ങൾക്ക് ഗുണമാകും പ്രതിഫലം. ആ പ്രവർത്തനം മോശമാണെങ്കിൽ നിങ്ങൾക്ക് ദോഷമാകും പ്രതിഫലം.

وهل تريدون........................ولا تنفع
അല്ലാഹുവല്ലാത്ത ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ദൈവങ്ങളെ ഞാൻ ആരാധിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ.

فإذا أراد اللّه.....................تلك الآلهة
കാരുണ്യവാനായ അള്ളാഹു എനിക്ക് വല്ല ശിക്ഷയും ഇറക്കാൻ ഉദ്ദേശിച്ചാൽ ഈ ദൈവങ്ങൾ എന്നെ തൊട്ട് ആസിക്ഷയെ തടുക്കുകയില്ല.

ولن تنفعني شيئا
എനിക്ക് ഒരു ഉപകാരവും ചെയ്യുകയില്ല.

ولن تشفع لي عنده
അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യുകയുമില്ല.

ولن تنقذني من عذابه
അവന്റെ ശിക്ഷയിൽ നിന്ന് എന്നെ രക്ഷിക്കുകയുമില്ല.

فإنّها لاتملك من الأمر شيئا
കാര്യങ്ങളിൽ ഒന്നും ആ ദൈവങ്ങൾക്ക് ഒരു അധികാരവുമില്ല.

إنّي إن اتّخذت......................بيّن واضح
അല്ലാഹുവിനെയല്ലാതെ ഈ ബിംബങ്ങളെ ദൈവങ്ങളായി ഞാൻ സ്വീകരിച്ചാൽ അവയെ ആരാധിക്കുകയും ചെയ്താൽ ഞാൻ വ്യക്തമായ വഴികേടിലാകും.

ثمّ قال الرّجل..................الكريم
പിന്നെ ആ വിശ്യവാസിയായ മനുഷ്യൻ ആദരണീയരായ ദൂതന്മാരോട് പറഞ്ഞു.

إنّي آمنت..........................واتّبعتكم
തീർച്ചയായും നിങ്ങളെ അയച്ച രക്ഷിതാവിനെ കൊണ്ട് ഞാൻ വിശ്വസിച്ചു. നിങ്ങളെ ഞാൻ പിൻപറ്റുകയും ചെയ്തു.

فاشهدوا...................الكريم
മാന്യനായ നിങ്ങളുടെ റബ്ബിനരികിൽ ഇതുകൊണ്ട് നിങ്ങളെനിക്ക് സാക്ഷി നിൽക്കണം.

*مفاد الآيات*
المؤمن يوالي سائر المؤمن ين
ഒരു വിശ്വാസി മറ്റു വിശ്വാസികളെ പിന്തുടരുന്നു.

فيؤيّدهم ويناصرهم ولا يخذلهم
അവർക്ക് ശക്തി പകരുകയും അവരെ സഹായിക്കുകയും ചെയ്യും. അവരെ പറ്റിക്കുകയില്ല.

ولا يكتم الحقّ خوف العدوّ
ശത്രുവിനെ പേടിച്ച് സത്യം മറച്ചുവെക്കുകയും ഇല്ല.

ويواجه العدوّ.......................وموعظة حسنة
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നല്ല ഉപദേശത്തോടെയും വിവേകത്തോടെയും സൗമ്യതയോടെ യും ശത്രുവിനെ അഭിമുഖീകരിക്കുന്നു.

ولايقابلهم بعنف وفظاظة
അവരെ അക്രമ പരമായും പരുഷമായും അഭിമുഖീകരിക്കുകയില്ല.

وذلك أقرب إلی قبول النّصيحة
ഉപദേശം സ്വീകരിക്കുന്നതിന് ഇത് ഏറ്റവും ബന്ധപ്പെട്ടതാണ്.

Post a Comment