CLASS 11 TAFSEER 6 | SKSVB | Madrasa Notes

تكذيب أهل القرية برسل الله تعالی
അല്ലാഹുവിന്റെ ദൂതന്മാരെ ഗ്രാമവാസികൾ കളവാക്കി

ارسل عيسی....................بأمر اللّه تعالی
യോഹന്നാൻ, പൗലോസ്,ശംഊൻ എന്നീ മൂന്ന് ദൂതന്മാരെ ഈസാനബി (അ) അല്ലാഹുവിന്റെ കല്പനപ്രകാരം അന്താക്കിയ ഗ്രാമത്തിലേക്ക് അയച്ചു.

فصاروا رسل.................عيسی عليه السّلام
അവരുടെ പ്രവാചകൻ ഈസാനബി (അ) മുഖാന്തരം അവർ അല്ലാഹുവിന്റെ ദൂതന്മാരായി.

فدعوا أهل القرية إلی ديــن اللّه تعالی
അവർ ആ ഗ്രാമത്തിലെ ജനങ്ങളെ അല്ലാഹുവിന്റെ ദീനിലേക്ക് ക്ഷണിച്ചു.

فــآمن المـــلك وحاشيته
രാജാവും പരിചാരകരും വിശ്വസിച്ചു.

وبقي آخرون علی الكفر
മറ്റുള്ളവർ കുഫ്റിൽ അവശേഷിച്ചു.

وكذّبوا رسل.....................والتّحريق
അവർ ഈസാനബി (അ)ന്റെ ദൂതന്മാരെ നിഷേധിച്ചു അവരെ ദുശ്ശകുനമായി കണ്ടു. അവരെ കല്ലെറിയുമെന്നും കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.

*۝قالوا مآأنتم..................إلّاتكذبون۝*
ആ നാട്ടുകാർ പറഞ്ഞു നിങ്ങൾ ഞങ്ങളെപ്പോലുള്ള മനുഷ്യന്മാർ മാത്രമാണ്. കരുണാവാരിധിയായവൻ യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങൾ പറയുന്നത് കള്ളം മാത്രമാണ്.

*۝قالوا ربّنا.................لمرسلون۝*
ദൂതന്മാർ പറഞ്ഞു ഞങ്ങൾ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർ തന്നെയാണെന്ന് അല്ലാഹുവിനറിയാം.

*۝وما علينا إلّا البلٰغ المبين۝*
അല്ലാഹുവിൽ നിന്ന് വ്യക്തവും കൃത്യവുമായ പ്രബോധനം അല്ലാതെ ഞങ്ങൾക്ക് യാതൊരു ബാധ്യതയുമില്ല.

*۝قالوا إنّا.......................عذاب أليم۝*
ആ നാട്ടുകാർ പറഞ്ഞു :- നിങ്ങൾ ദുശകുനമാണ് നിങ്ങൾ ഇത് നിർത്തിയില്ലെങ്കിൽ നിങ്ങളെ കല്ലെറിയുകയും കഠിനമായ ദ്രോഹമേൽപ്പിക്കുകയും ചെയ്യും.

*۝قالوا ط.......................مسرفون۝*
ദൂതന്മാർ പറഞ്ഞു :- നിങ്ങളുടെ ദുശ്ശകുനം നിങ്ങളുടെ കൂടെ തന്നെയാണുള്ളത്. നിങ്ങൾക്ക് സന്മാർഗബോധം നൽകപ്പെടുമ്പോൾ ഇതാണോ വേണ്ടത്. നിങ്ങൾ പരിധിവിട്ട ഒരു ജനതതന്നെയാണ്

*التفسير*
قال أصحاب........................بشر مثلنا
ഗ്രാമവാസികൾ പറഞ്ഞു :- ഓ.. മൂവർസംഘമേ. ഞങ്ങളെ പോലുള്ള മനുഷ്യർ മാത്രമാണ് നിങ്ങൾ.

فليس لكم........................برسالة اللّه
അല്ലാഹുവിന്റെ രിസാലത്തിന് നിങ്ങൾ പ്രത്യേകമാകാൻ നിങ്ങൾക്ക് ഒരു സ്ഥാനവുമില്ല.

وما أنزل الرّحمٰن..................ممّاتدّعون
നിങ്ങൾ വാദിക്കുന്ന കാര്യങ്ങളിൽ പെട്ട ഒന്നും ജനങ്ങളിൽ ഒരാൾക്കും അല്ലാഹു ഇറക്കിയിട്ടില്ല.

ماأنتم............................علی اللّه تعالی
അല്ലാഹുവിന്റെ പേരിൽ നിങ്ങൾ കള്ളം പറയുന്നവർ മാത്രമാണ്.

قالت الرسل........................من عند اللّه
ദൂതന്മാർ പറഞ്ഞു :- അല്ലാഹുവിൽ നിന്നും നിങ്ങളിലേക്കുള്ള ദൂതന്മാർ തന്നെയാണെന്ന് ഞങ്ങളുടെ റബ്ബിനറിയാം.

ولوكنّا...............................الإنتقام
ഞങ്ങൾ അല്ലാഹുവിന്റെ മേൽ കള്ളം പറയുന്നവരാണെങ്കിൽ അവൻ ഞങ്ങളെ കഠിനമായ ശിക്ഷ ശിക്ഷിക്കുമല്ലോ.

وماعلينا................................الواضحة
പ്രകടമായ തെളിവുകളിലൂടെ വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങൾക്കില്ല.

وليس في.........................علی الايمان
ഈമാനിന്റെ മേൽ നിങ്ങളെ നിർബന്ധിക്കുക എന്നത് ഞങ്ങളുടെ സൗകര്യത്തിൽ പെട്ടതല്ല.

وإنكاركم...........................عنادكم
നിങ്ങളുടെ ഈ നിഷേധം സത്യം അവ്യക്തമായതിന്റെ പേരിലല്ല. മറിച്ച് നിങ്ങളുടെ എതിർപ്പു കൊണ്ട് മാത്രമാണ്.

قال أهل ..................إلی ديارنا
ഗ്രാമവാസികൾ പറഞ്ഞു :- നിങ്ങൾ ഞങ്ങളുടെ നാട്ടിൽ വന്നത് മുതൽ ഞങ്ങൾക്ക് മഴ ഇല്ലാതെയായി അതിനുവേണ്ടി നിങ്ങൾ ഞങ്ങൾക്ക് ദുശ്ശകുനമാണ്.

لئن لم تمتنعوا..................بالنّار
നിങ്ങൾ ഇതിൽ നിന്ന് വിട്ട് നിന്നില്ലെങ്കിൽ തീർച്ചയായും നിങ്ങളെ ഞങ്ങൾ കല്ലുകൊണ്ട് എറിയും. കത്തിക്കുന്നത് പോലോത്ത ശിക്ഷകൾ ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് എത്തും.

قالت الرسل......................أعمالكم
പ്രവാചകന്മാർ ഗ്രാമവാസികളോട് പറഞ്ഞു :- നിങ്ങളുടെ മോശമായ പ്രവർത്തനവും ചീത്ത വിശ്വാസവും കാരണത്താൽ നിങ്ങളുടെ ദുശ്ശകുനം നിങ്ങളുടെ കൂടെത്തന്നെയാണ് .

ائن وعظتم..........................الكلام...؟
ഞങ്ങൾ നിങ്ങളെ ഉപദേശിക്കുകയും പേടി പെടുത്തുകയും ചെയ്യുമ്പോൾ ഈ ഭാഗത്ത് സംസാരങ്ങളും പറഞ്ഞു നിങ്ങൾ ഞങ്ങളെ നേരിടുന്നത്

بل أنتم................................والعصيان
എന്നല്ല ദോഷം ചെയ്യുന്നതിലും കുഫറിലും നിങ്ങൾ അതിരുകടന്ന ജനത മാത്രമാണ്.

*مفاد الآيات* ++++++++++
من لم يخش.......................وتعذيبه
അല്ലാഹുവിനെ ഭയപ്പെടാത്തവനും സത്യത്തെ അന്വേഷിക്കാത്തവനും ഉപദേശകനെ ശത്രുവായി ട്ടാണ് കാണുക. അങ്ങനെ അവൻ ഉപദേശകരെ ഉപദ്രവിക്കാനും ബുദ്ധിമുട്ടിക്കാനും ശ്രമിക്കുന്നു.

ولكنّ النّاصح لاملامة عليه
എന്നാൽ ഉപദേഷ്ടാവ് അവനെ കുറ്റപ്പെടുത്തുകയില്ല.

فإنّه قد..........................رسالته
സന്ദേശം എത്തിക്കുക എന്ന അവരുടെ ഉത്തരവാദിത്വം അവർ നിർവഹിക്കും.

ويثاب علی عمله وسعيه
അപ്പോൾ അവരുടെ പരിശ്രമത്തിനും പ്രവർത്തനത്തിനും കൂലി ലഭിക്കും.

سواء آمن المبلّغ أم كفر
പ്രവാചക സന്ദേശം ലഭിച്ചവൻ വിശ്വസിക്കട്ടെ അല്ലെങ്കിൽ അവൻ നിഷേധികട്ടെ

Post a Comment