CLASS 11 TAFSEER 5 | SKSVB | Madrasa Notes

قصة أصحاب القرية

إنّ أهل أنطاكية كانو عبدة أصنام
അന്താക്കിയ നിവാസികൾ ബിംബാധകമായിരുന്നു.

فأرسل إليهم عيسی عليه السلام إثنين
അവരിലേക്ക് ഈസാ നബി അലൈസലാം രണ്ടാളുകളെ അയച്ചു.

فلمّا قرب........................حبيب النّجّار
അവർ രണ്ടുപേരും പട്ടണത്തോട് അടുത്തെത്തിയപ്പോൾ ഹബീബു നജ്ജാർ എന്ന് വിളിക്കപ്പെടുന്ന ഒരാളെ കണ്ടു.

يـــــــــر عــــــــــی غــنمــــــــا
അദ്ദേഹം ആടിനെ മേച്ച് കൊണ്ടിരിക്കുകയായിരുന്നു.

فسألهمــــا : مـــن أنتما
അദ്ദേഹം അവർ രണ്ടു പേരോടും ചോദിച്ചു.. നിങ്ങൾ രണ്ടുപേരും ആരാണ്....?

فقالا : رسولا عيسی عليه السلام
അവർ രണ്ടുപേരും പറഞ്ഞു ഈസാനബി( അലൈസലാം)യുടെ ദൂതന്മാരാണ്.

فقــــــال : أمعكــــــــما آيـــــــــة
അപ്പോൾ അദ്ദേഹം ചോദിച്ചു നിങ്ങളുടെ അടുക്കൽ വല്ല തെളിവുമുണ്ടോ.....?

فقالا : نشفي المريض ، ونبرئ الأكمه والأبرص
അവർ രണ്ടുപേരും പറഞ്ഞു ഞങ്ങൾ രോഗിളെ സുഖപ്പെടുത്തും ഞങ്ങൾ അന്ധരേയും വെള്ളപാണ്ടുകാരേയും സുഖപ്പെടുത്തും.

وكان له ولد مريض منذ سنتين
അദ്ദേഹത്തിന് രണ്ട് വർഷം മുമ്പ് രോഗിയായ ഒരു കുട്ടി ഉണ്ടായിരുന്നു.

فـــــمســـحــــــــاه فـــبـــــــرئ
അവർ രണ്ടുപേരും ആ കുട്ടിയെ തടവി ഉടനെ അവന് സുഖപ്പെട്ടു.

فآمــــــن حــــــــبـــــيب
അങ്ങനെ ഹബീബു നജ്ജാർ വിശ്വസിച്ചു

و فشا الخبر
അങ്ങനെ വാർത്ത പരന്നു

فشفي علی أيديهما خلق كثير
അവർ മുഖേന ധാരാളം സൃഷ്ടികൾക്ക് രോഗം ശിഫയായി.

ورفع خبرهما إلی الملك
അവർ രണ്ടുപേരുടെയും വിവരം രാജാവിലേക്ക് എത്തിച്ചു.

فــــأحـــضــــــرا
അങ്ങനെ അവർ രണ്ടുപേരെയും ഹാജരാക്കപ്പെട്ടു

فلمّا سمع قولهما قال :
അവരുടെ വാക്കുകൾ കേട്ടപ്പോൾ രാജാവ് ചോദിച്ചു

ألنا إلٰه سوی آلهتنا...؟
ഞങ്ങളുടെ ദൈവമല്ലാത്ത വേറെ ഒരു ഇലാഹ് നിങ്ങൾക്കുണ്ടോ....?

قالا .. نعم ، من أوجدك وآلهتك
അവർ രണ്ടുപേരും പറഞ്ഞു നിന്നെയും നിന്റെ ദൈവത്തെയും പടച്ച ഒരു ഇലാഹുണ്ട്

فحسبهما حتّی ينظر في امرهما
അവരുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വരെ അവരെ തടവിലാക്കി.

فبعث عيسی شمعون
ഇതറിഞ്ഞാൽ ഈസ് അലൈസലാം ഷംഊൻ അലൈഹിസലാം നെ അയച്ചു.

وذلك قوله تعالی.. *﴿فعززنا بثالث﴾*
അതാണ് അല്ലാഹു പറഞ്ഞത് فَعزّزنا﴾ بثالث﴿ (മൂന്നാമനെ കൊണ്ട് അവർക്ക് നാം പിൻബലം നൽകി)

دخل شمعون متنكّرا
ഷംഹൂൻ (അ) വേഷംമാറി കൊണ്ട് ഗ്രാമത്തിൽ പ്രവേശിച്ചു.

وعاش حاشية الملك حتّی استانسوابه
അദ്ദേഹത്തെ അവരെല്ലാം ഇഷ്ടപ്പെടുന്നത് വരെ രാജാവിന്റെ പരിചാരകരുടെ കൂടെ ജീവിച്ചു.

ورفعوا خبره إلی الملك
അദ്ദേഹത്തെ കുറിച്ചുള്ള വിവരം രാജാവിലേക്ക് അറിയിച്ചു.

فــــــأنـــــــس بـــــــــــه
രാജാവും ഷംഹൂൻ (അ) ൽ സന്തോഷവാനായി.

فقال له : ذات يوم.............رجلين
അങ്ങനെ ശംഹൂൻ രാജാവിനോട് പറഞ്ഞു :- താങ്കൾ രണ്ടുപേരെ തടവിലാക്കിയിട്ടുണ്ട് എന്ന വിവരം ഒരു ദിവസം എനിക്ക് കിട്ടി

فهل سمعت ما يقولان...؟
അവർ രണ്ടുപേരും പറയുന്നത് എന്താണെന്ന് താങ്കൾ കേട്ടിട്ടുണ്ടോ.

قال : لا، حال............وبين ذلك
ഞാൻ കേട്ടിട്ടില്ല. അവർ പറയുന്നതിന്റേയും എന്റേയുമിടയിൽ ദേഷ്യം മാറിയിട്ടും.

فــــــدعـــــــاهمـــــا
അവർ രണ്ടുപേരെയും വിളിപ്പിച്ചു

فقال شمعون : من أرسلكما
ശംഹൂൻ ചോദിച്ചു ആരാണ് നിങ്ങളെ രണ്ടു പേരെയും അയച്ചത്.

قال : اللّه الّذي................ويحكم ما يريد
അവർ രണ്ടുപേരും പറഞ്ഞു :- എല്ലാ വസ്തുക്കളെയും പടച്ച അല്ലാഹുവാണ്, അവനൊരു പങ്കുകാരനുമില്ല, അവൻ ഉദ്ദേശിച്ചത് അവൻ ചെയ്യും, അവൻ ഉദ്ദേശിച്ചത് അവൻ വിധിക്കുന്നു

قال : وما آيتكما
ഷംഹൂൻ ചോദിച്ചു :- നിങ്ങളെ അള്ളാഹു അയച്ചതാണ് എന്നതിനുള്ള തെളിവ് എന്താണ്.

قالا : مايتمنّـــی المـــلك
അവർ പറഞ്ഞു :- രാജാവ് ഇച്ഛിക്കുന്ന എന്തും ഞങ്ങൾ വെളിവാക്കും

فدعا الملك بعلام مطموس العين
അപ്പോൾ രാജാവ് കണ്ണുകൾക്ക് കാഴ്ചയില്ലാത്ത ഒരു കുട്ടിയെ വിളിച്ചു

فدعوا اللّه تعالی
അപ്പോൾ അവർ അല്ലാഹുവിനോട് ദുആ ചെയ്തു.

فجعله اللّه تعالی بصيرا بعينين نا ظر تين
അല്ലാഹു അവന്റെ കണ്ണിനെ തിളങ്ങുന്നതും കാഴ്ചയിൽ ഉള്ളതുമാക്കി

قال شمعون : يا أيّها...............تصنع مثل هذا
ശംഊൻ പറഞ്ഞു :- ഓ രാജാവേ നിങ്ങൾ ഉദ്ദേശിച്ചാൽ അവർ രണ്ടുപേരെയും അതിജയിക്കാൻ കഴിയും നിങ്ങൾ നിങ്ങളുടെ ദൈവങ്ങളോട് ഇതുപോലെ ചെയ്യാൻ പറയുക.

فقال الملك : ليس لي عنك سرّ
അപ്പോൾ രാജാവ് പറഞ്ഞു :- എനിക്ക് നിന്നെ തൊട്ട് ഒരു രഹസ്യവുമില്ല.

آلهتنا لاتسمع......................ولا تنفع
നമ്മുടെ ദൈവങ്ങൾ കേൾക്കുകയില്ല കാണുകയില്ല ഉപകാരവും ചെയ്യില്ല ഉപദ്രവവും ചെയ്യില്ല.

فقال شمعون...فالحقّ إذا معهم
അപ്പോൾ ഷംഹൂൻ പറഞ്ഞു :- അപ്പോൾ സത്യം അവരുടെ കൂടെയാണ്.

فآمن الملك وبعض حاشيته
അങ്ങനെ രാജാവും ചില പരിചാരകരും വിശ്വസിച്ചു.

وبقي آخرون علی الكفر
മറ്റുള്ളവർ കുഫ്രിന്റെമേൽ അവശേഷിച്ചു.

*﴿وٱضرب لهم..................ٱلمرسلون﴾*
നബിയെ തങ്ങൾ അവർക്ക് ഗ്രാമവാസികളെ കുറിച്ച് പറഞ്ഞു കൊടുക്കുക. അവരിലേക്ക് ദൂതൻമാർ വന്ന സന്ദർഭം.

*﴿إذ أرسلنا......................مّرسلون﴾*
അവരിലേക്ക് രണ്ടുപേരെ അയച്ച സന്ദർഭതിൽ. ആ ഗ്രാമവാസികൾ അവർ രണ്ടു പേരെയും കളവാക്കി. അപ്പോൾ മൂന്നാമനെ കൊണ്ട് നാം അവർക്ക് ശക്തിയേകി. അപ്പോൾ അവർ മൂന്നു പേരും പറഞ്ഞു ഞങ്ങൾ നിങ്ങളിലേക്ക് അകപ്പെട്ട ദൂതന്മാരാകുന്നു.

*التّفسير* +++++++++++++++++++++++++++++
واجعل يا...............................مثلا لقومك
ഓ നബിയെ നിങ്ങളുടെ ജനതക്ക് അന്താക്കിയ ഗ്രാമവാസികളെ നിങ്ങൾ ഉപമയാക്കുക.

في الغلوّ...............................المرسلون
ദൂതന്മാർ ആ ഗ്രാമത്തിലേക്ക് വന്ന സമയത്ത് അല്ലാഹുവിന്റെ ദൂതന്മാരെ കളവാക്കുന്നതിനും അല്ലാഹുവിന്റെ തൗഹീദിലുള്ള അവിശ്വാസത്തിന്റെ കാഠിന്യത്തിലും.

وهم رسل عيسی عليه السّلام
അവർ ഈസ് അലൈസലാമിന്റെ ദൂതന്മാരാണ്.

بعثهم بأمر...............................إلی ديننا
നമ്മുടെ മതത്തിലേക്ക് അവരെ ക്ഷണിക്കാൻ വേണ്ടി അന്താക്കിയാ നിവാസികളിലേക്ക് നമ്മുടെ കല്പനപ്രകാരം അവരെ അയച്ചു.

إذ بعثنا إليهم رسولين فكذّبو هما
അവരിലേക്ക് രണ്ട് ദൂതന്മാരെ അയച്ചപ്പോൾ രണ്ടാളെയും അവർ കളവാക്കി.

فأيّد ناهما برسول ثالث
അവർ രണ്ടുപേർക്കും മൂന്നാമതൊരു ദൂതനേ കൊണ്ട് ശക്തിയേകി

والأوّل..............................شمعون
1 യോഹന്നാൻ 2 പൗലൂസ് 3 ഷംഹൂൻ

فقال الثّلاثة...........................بأمر اللّه
അവർ മൂന്നു പേരും പറഞ്ഞു :- അല്ലാഹുവിന്റെ കല്പനപ്രകാരം ഈസാ നബിയുടെ അടുക്കൽ നിന്ന് നിങ്ങളിലേക്ക് നിയുക്തരായ ദൂതന്മാരാണ് ഞങ്ങൾ

فنحن....................................لهدايتكم
നിങ്ങളെ സന്മാർഗത്തിലേക്ക് നയിക്കാൻ വേണ്ടി നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണ് ഞങ്ങൾ.

مفاد الآيات إنّ عيسی عليه السلام.................الی قومــه
തീർച്ചയായും ഈസാ നബി അലൈസലാം തന്റെ ജനതയിലേക്ക് ദൈവ സന്ദേശം എത്തിക്കുന്നതിൽ നന്നായി പരിശ്രമം ചെയ്യുന്നവരായിരുന്നു.

فلذا بعث رسله إلی أنطاكية
ഇക്കാരണത്താലാണ് അദ്ദേഹം തന്റെ ദൂതന്മാരെ അന്താക്കിയയിലേക്ക് അയച്ചത്.

وإنّ الله.............................بخلقه
അള്ളാഹു അവന്റെ സൃഷ്ടികളോട് ദയയുള്ളവനും വിശാലമായി കരുണ ചെയ്യുന്നവനുമാണ്.

فلذا أيّد................................أهل القرية
ഇക്കാരണത്താലാണ് ഗ്രാമവാസികളെ വിശ്വാസത്തിന്റെ മേൽ പ്രേരിപ്പിക്കാൻ വേണ്ടി മൂന്നാമത്തെ ദൂതനെ കൊണ്ട് അല്ലാഹു ആ രണ്ടു ദൂതന്മാർക്ക് പിൻബലമേകിയത്.

Post a Comment