1) ഉള്ഹിയ്യത്ത് എന്നാല്‍?
مَا يُذْبَحُ مِنْ النَّعَمِ تَقَرُّبًا إلَى اللَّهِ تَعَالَى فِي الزَّمَنِ الْآتِي. (تحفة)
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിപെരുന്നാൾ ദിനത്തിലോ തുടർന്നുള്ള മൂന്നു ദിവസങ്ങളിലോ, (നിബന്ധനകൾ പാലിച്ച്) ബലി നടത്തുന്ന മൃഗത്തിനാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്.
2) ഹുക്മ്?
أَنَّ التضحية (سُنَّةٌ) فِي حَقِّنَا (تحفة)
وَأَمَّا فِي حَقِّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَوَاجِبَةٌ (شروانى)
يسن متأكدا (فتح المعين)
وَيُكْرَهُ تَرْكُهَا لِلْخِلَافِ فِي وُجُوبِهَا وَمِنْ ثَمَّ كَانَتْ أَفْضَلَ مِنْ صَدَقَةِ التَّطَوُّعِ(تحفة)
(لَا تَجِبُ إلا بالتزام) كَسَائِرِ الْمَنْدُوبَاتِ. (تحفة)
ഉള്ഹിയ്യത്ത് കർമം തിരുനബിﷺക്ക് വാജിബും അവിടുത്തെ ഉമ്മത്തായ നമുക്ക് മുഅക്കദായ സുന്നത്തുമാണ്. നിർബന്ധമാണെന്ന് മറ്റു മദ്ഹബുകളിൽ അഭിപ്രായമുള്ളത് കൊണ്ട് കഴിവുള്ളവൻ ഉള്ഹിയ്യത്ത് ഉപേക്ഷിക്കൽ കറാഹത്താണ്. അതുകൊണ്ടുതന്നെ സുന്നത്തായ ധർമത്തേക്കാൾ ഉത്തമം ബലികർമമാണ്.
മറ്റുള്ള സുന്നത്തായ കർമങ്ങളെ പോലെ നേർച്ചയാക്കിയാലല്ലാതെ നമുക്ക് നിർബന്ധമാവുകയില്ല.
3) ആർക്കാണ് സുന്നത്ത്?
أَنَّ التضحية (سُنَّةٌ) فِي حَقِّنَا لِحُرٍّ أَوْ مُبَعَّضٍ مُسْلِمٍ مُكَلَّفٍ رَشِيدٍ.... قَادِر بِأَنْ فَضَلَ عَنْ حَاجَةٍ مُمَوِّنِهِ(تحفة)
وَيَنْبَغِي أَنْ تَكُونَ فَاضِلَةً عَنْ يَوْمِ الْعِيدِ وَأَيَّامِ التَّشْرِيقِ فَإِنَّهَا وَقْتَهَا(شرواني)
ബുദ്ധിയും പ്രായപൂർത്തിയും വിവേകവുമുള്ള സ്വതന്ത്രരായ ബലിപെരുന്നാൾ ദിനത്തിലും തുടര്‍ന്നുള്ള അയ്യാമുത്തശ്രീഖിന്റെ മൂന്ന് ദിവസങ്ങളിലുമുള്ള തന്റെയും ആശ്രിതരുടെയും ചെലവുകൾ കഴിച്ച് ഉള്ഹിയ്യത്ത് നിർവഹിക്കാനാവശ്യമായ സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമം ശക്തമായ സുന്നത്താണ്.
4) സമയം?
(وَيَدْخُلُ وَقْتُهَا) أَيْ التَّضْحِيَةِ (إذَا ارْتَفَعَتْ الشَّمْسُ كَرُمْحٍ يَوْمَ النَّحْرِ) وَهُوَ عَاشِرُ الْحِجَّةِ (ثُمَّ مُضِيُّ قَدْرِ رَكْعَتَيْنِ وَخُطْبَتَيْنِ خفيفتين)
(قُلْت ارْتِفَاعُ الشَّمْسِ فَضِيلَةٌ وَالشَّرْطُ طُلُوعُهَا ثُمَّ) عَقِبَهُ (مُضِيُّ قَدْرِ) أَقَلِّ مُجْزِئٍ خِلَافًا لِمَا زَعَمَهُ شَارِحٌ مِنْ (الرَّكْعَتَيْنِ وَالْخُطْبَتَيْنِ وَاَللَّهُ أَعْلَمُ). (تحفة)
(وَيَبْقَى) وَقْتُ التَّضْحِيَةِ وَإِنْ كُرِهَ الذَّبْحُ لَيْلًا إلَّا لِحَاجَةٍ أَوْ مَصْلَحَةٍ (حَتَّى تَغْرُبَ) الشَّمْسُ (آخِرَ) أَيَّامِ (التشريق). (تحفة)
ബലിപെരുന്നാൾ ദിവസം സൂര്യനുദിച്ച് ലഘുവായ രണ്ട് റക്അത്തുകളുടെയും ഹ്രസ്വമായ രണ്ട് ഖുതുബകളുടെയും സമയം കഴിഞ്ഞാൽ ഉള്ഹിയത്തിന്റെ സമയം പ്രവേശിക്കുന്നതാണ്. എങ്കിലും സൂര്യനുദിച്ച് ഒരു മുഴം ഉയർന്നതിനുശേഷം മേൽ പറഞ്ഞ രൂപത്തിൽ രണ്ട് റക്അത്ത് നിസ്‌കാരവും ഖുതുബകളും നിർവഹിക്കാനാവശ്യമായ സമയം കഴിഞ്ഞതിനുശേഷം ബലി നടത്തലാണ് ഉത്തമം. ദുൽഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയത്തോടെ ബലികർമത്തിന്റെ സമയം അവസാനിക്കും. പ്രസ്തുത സമയത്തിനുള്ളിൽ രാത്രിയിലും പകലിലും അറവു നടത്താം. എന്നാൽ പ്രത്യേക ആവശ്യമില്ലാത്ത പക്ഷം രാത്രി അറവ് നടത്തൽ കറാഹത്താണ് (തുഹ്ഫ 9/354).
5) മൃഗങ്ങൾ ഏതെല്ലാം?
يسن..... جذع ضأن له سنة أو سقط سنه ولو قبل تمامها أو ثني معز أو بقر لهما سنتان أو إبل له خمس سنين.
ويجزئ سبع بقرة أو إبل عن واحد،
(فتح المعين)
ഒരുവയസ്സ് തികഞ്ഞതോ, തികഞ്ഞില്ലെങ്കിലും പല്ലുകൊഴിഞ്ഞതോ ആയ നെയ്യാട്, രണ്ടു വയസ്സ് തികഞ്ഞ കോലാട്, രണ്ടു വയസ്സുള്ള മാട്,(പോത്ത്, മൂരി, കാള, പശു, എരുമ തുടങ്ങിയവയെല്ലാം മാട് വർഗത്തിൽ പെട്ടതാണ്.) അഞ്ചുവയസ്സുള്ള ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്ത് മൃഗങ്ങൾ. ഒട്ടകത്തിന്റെയും മാടിന്റെയും ഏഴിലൊരു വിഹിതം ഒരാള്‍ക്ക് മതിയാകും.
(ഫത്ഹുൽ മുഈൻ)
6) ശ്രേഷ്ഠത ഏതിന്?
(وَأَفْضَلُهَا) عِنْدَ الِانْفِرَادِ (بَعِيرٌ) لِأَنَّهُ أَكْثَرُ لَحْمًا مِنْ الْبَقَرَةِ (ثُمَّ بَقَرَةٌ) لِأَنَّهَا أَكْثَرُهَا لَحْمًا مِمَّا بَعْدَهَا (ثُمَّ ضَأْنٌ) ؛ لِأَنَّ لَحْمَهُ أَطْيَبُ (ثُمَّ مَعْزٌ).... (وَسَبْعُ شِيَاهٍ)..... (أَفْضَلُ مِنْ بَعِيرٍ) وَمِنْ بَقَرَةٍ.... (وَشَاةٌ أَفْضَلُ مِنْ مُشَارَكَةٍ فِي بَعِيرٍ) لِلِانْفِرَادِ بِإِرَاقَةِ الدَّمِ مَعَ طِيبِ اللَّحْمِ. (تحفة)
ഒന്ന് മാത്രമാണ് അറുക്കുന്നതെങ്കിൽ ഒരു ഒട്ടകമാണ് നല്ലത്. പിന്നെ പശു, അതുകഴിഞ്ഞാൽ നെയ്യാട്, ശേഷം കോലാട്. ഒരു ഒട്ടകത്തെയോ ഒരു പശുവിനെയോ അറുക്കുന്നതിനേക്കാൾ നല്ലത് ഏഴ് ആടുകളെ അറുക്കലാണ്. ഒട്ടകത്തിൽ ഒരു വിഹിതം ചേരുന്നതിനേക്കാൾ നല്ലത് ഒരു ആടിനെ അറുക്കലാണ്. തനിച്ച് രക്തം ഒലിപ്പിക്കാൻ കഴിയുന്നു എന്നതാണ് കാരണം.
(തുഹ്ഫ)
7) പാടില്ലാത്ത ന്യൂനതകൾ?
(وَشَرْطُهَا) أَيْ الْأُضْحِيَّةِ... (سَلَامَةٌ) وَقْتَ الذَّبْحِ حَيْثُ لَمْ يَتَقَدَّمْهُ إيجَابٌ وَإِلَّا فَوَقْتُ خُرُوجِهَا عَنْ مِلْكِهِ (مِنْ عَيْبٍ يَنْقُصُ) (لَحْمًا)..... (تحفة)
മാംസത്തെ ചുരുക്കുന്ന രീതിയിലുള്ള ന്യൂനതകളിൽ നിന്ന് സലാമത്താവുക എന്നത് ഉള്ഹിയ്യത്ത് മൃഗത്തിന്റെ നിബന്ധനയാണ്. മാംസത്തിൽ താൽപര്യപ്പെടാത്ത വിധം മെലിഞ്ഞൊട്ടിയത്, ചെവി, വാൽ, ചന്തി, അകിട് എന്നിവ ഭാഗികമായോ പൂർണമായോ വേർപിരിയും വിധം മുറിക്കപ്പെട്ടത്, ദ്രാന്തുള്ളത് എന്നിവ ഉള്ഹിയ്യത്തിന് പറ്റില്ല. മറ്റുള്ള മൃഗങ്ങളോടൊപ്പമെത്താൻ സാധിക്കാത്ത വിധം വ്യക്തമായ മുടന്തുള്ളത്, കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്, വ്യക്തമായ രോഗമുള്ളത്, ചൊറിയുള്ളത് എന്നീ മൃഗങ്ങളും ഉള്ഹിയ്യത്തിന് ഉതകുന്നതല്ല. അറുക്കാൻ തള്ളിയിട്ട സമയത്തുണ്ടായ മുടന്താണെങ്കിലും സ്വീകാര്യമല്ല. എന്നാൽ കൊമ്പിന്റെ പൊട്ടലും വേർപിരിയാത്ത വിധം ചെവി പോലോത്തത് ദ്വാരമാവലും കീറലും ന്യൂനതയായി പരിഗണിക്കില്ല. കാഴ്ച അൽപം മാത്രം കുറവുള്ളതോ രാത്രിയിൽ മാത്രം കാഴ്ചയില്ലാതിരിക്കലോ പ്രശ്നമില്ല.
(തുഹ്ഫ 9/352, 353).
8) ജീവിച്ചിരിക്കുന്ന മറ്റൊരാൾക്ക് വേണ്ടി അറുക്കാമോ?
(وَلَا تَضْحِيَةَ) تَجُوزُ وَلَا يَقَعُ (عَنْ الْغَيْرِ) الْحَيِّ (بغير إذنه) لِأَنَّهَا عِبَادَةٌ وَالْأَصْلُ مَنْعُهَا عَنْ الْغَيْرِ إلَّا لِدَلِيلٍ
ജീവിച്ചിരിക്കുന്ന ഒരാൾക്കു വേണ്ടി അവന്റെ അനുവാദമില്ലാതെ ഉള്ഹിയ്യത്ത് നടത്തൽ അനുവദനീയമല്ല, അത് സാധുവാകുന്നതുമല്ല. കാരണം അതൊരു ആരാധനയാണ്. പ്രത്യേക തെളിവില്ലെങ്കിൽ, മറ്റുള്ളവർക്കു വേണ്ടി ആരാധന നടത്തൽ അനുവദനീയമല്ല എന്നതാണ് അടിസ്ഥാന നിയമം. (തുഹ്ഫ 9/367).
9) മരിച്ചവർക്കു വേണ്ടി അറുക്കാമോ?
(ولا) تَجُوزُ وَلَا تقع أُضْحِيَّةٌ (عَنْ مَيِّتٍ إنْ لَمْ يُوصِ بِهَا)..... أَمَّا إذَا أَوْصَى بِهَا فَتَصِحُّ لِمَا صَحَّ عَنْ «عَلِيٍّ كَرَّمَ اللَّهُ وَجْهَهُ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ
أَمَرَهُ أَنْ يُضَحِّيَ عَنْهُ كُلَّ سَنَةٍ» (تحفة)
മരിച്ചവർക്കു വേണ്ടി അവരുടെ വസ്വിയ്യത്ത് ഇല്ലാതെ ഉള്ഹിയ്യത്ത് അറുക്കൽ അനുവദനീയമല്ല. നിർവഹിച്ചാൽ അത് സാധുവാകുന്നതുമല്ല. വസിയ്യത്ത് പ്രകാരമാണെങ്കിൽ സ്വഹീഹാകുന്നതാണ്. നബിﷺ അലി (റ)വിനോട് തനിക്കു വേണ്ടി എല്ലാ വർഷവും ഉള്ഹിയ്യത്തറുക്കാൻ വസ്വിയ്യത്ത് ചെയ്തിരുന്നു എന്ന ഹദീസ് വന്നിട്ടുണ്ട്. (തുഹ്ഫ)
وَيَجِبُ عَلَى مُضَحٍّ عَنْ مَيِّتٍ بِإِذْنِهِ سَوَاءٌ وَارِثُهُ وَغَيْرُهُ مِنْ مَالٍ عَيَّنَهُ..... التَّصَدُّقُ بِجَمِيعِهَا
മരിച്ച വ്യക്തിയുടെ അനുമതിയോടെ അവൻ നിശ്ചയിച്ച സമ്പത്തിൽ നിന്ന് ഉള്ഹിയ്യത്ത് അറുത്താൽ അറുക്കുന്നവൻ മരിച്ചവന്റെ അനന്തരാവകാശി ആണെങ്കിലും അല്ലെങ്കിലും മുഴുവൻ ദാനം ചെയ്യൽ നിർബന്ധമാണ്. (തുഹ്ഫ 368).
✍️മുഹമ്മദ് ശാഹിദ് സഖാഫി
إرسال تعليق